കൊല്ലം: പാക് ഭീകരക്യാമ്പുകള്‍ ആക്രമിച്ച ഭാരതസൈന്യത്തിനും അതിന് ഉത്തരവ് നല്കിയ പ്രതിരോധമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് പൂര്‍വസൈനിക സേവാ പരിഷത്ത്. സൈനികരുടെ ആത്മാഭിമാനം ഉയര്‍ത്തിയ ഈ നടപടി അഭിനന്ദനീയമാണെന്ന് യോഗം വിലയിരുത്തി.
രാജ്യസുരക്ഷക്കായി സൈന്യത്തിന്റെ രണ്ടാംനിരയായി പ്രവര്‍ത്തിക്കാന്‍ പൂര്‍വസൈനികര്‍ തയ്യാറാണെന്നു ജില്ലാ പ്രസിഡണ്ട് മധു വട്ടവിള പറഞ്ഞു. യുദ്ധസമാനമായ സ്ഥിതി ഉണ്ടായാല്‍ സൈനികര്‍ക്കായി പൂര്‍വസൈനികരുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഉറിയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്കും അകാലത്തില്‍ വിട പറഞ്ഞ കൗണ്‍സിലര്‍ കോകില എസ്.കുമാറിനും പിതാവ് സുനില്‍കുമാറിനും യോഗം സ്മരണാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, കേണല്‍ കെ.കെ.ജോണ്‍, കോട്ടയ്ക്കല്‍ രാധാകൃഷ്ണപിള്ള, വാസുദേവന്‍പിള്ള, അശോക്കുമാര്, ശ്രീപ്രകാശ്, ശിവശങ്കര കുറുപ്പ്, പ്രകാശ് പള്ളിക്കല്‍, രാധാകൃഷ്ണ പിള്ള, വാസുദേവന്‍ ഇഞ്ചക്കാട്, രാജീവ്, പുഷ്ക്കരന്പിള്ള, എന്‍. സദാശിവന്, ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: