ചണ്ഡിഗഡ്: യുദ്ധമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഭാരതം തയ്യാറെടുക്കുന്നു. ഹരിയാനയിലെ അംബാല കന്റോണ്മെന്റിലാണ് യുദ്ധത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. കരസേനയുടെ മൂന്ന് ആക്രമണ വിഭാഗങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത്. ഈ വിഭാഗം ഏത് യുദ്ധസാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.
അംബാലയിലെ രണ്ട് വിഭാഗങ്ങള്‍ ഖാര്‍ഗ സേന എന്ന നിലയില്‍ പ്രസിദ്ധമാണ്. 1971ല്‍ പശ്ചിമ ബംഗാളില്‍ നിലയുറപ്പിച്ചത് ഇവരായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലും പാര്‍ലമെന്റ് ആക്രമണത്തെ നേരിട്ട വിഭാഗത്തിലും ഇവരുണ്ടായിരുന്നു. 1985 മുതല്‍ അംബാലയിലേയ്ക്ക് ഇവരെ മാറ്റുകയായിരുന്നു. യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ കടന്ന് ആക്രമിക്കുന്നതില്‍ 50% പങ്ക് വഹിക്കുക ഇവിടുത്തെ കരസേനാ വിഭാഗങ്ങളാണ്.
ഈ രണ്ട് സൈനിക ഗ്രൂപ്പുകളും വ്യോമസേനയുമായി സഹകരിച്ചായിരിക്കും യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുക. വ്യോമാക്രമണത്തിന്റെ പിന്തുണയോടെയായിരിക്കും ആക്രമണം മുന്നേറുക. കവചിതവാഹനങ്ങളും പീരങ്കികളും വ്യോമാക്രമണത്തിനനുസൃതമായി മുന്നേറും.
അംബാല കന്റോണ്‍മെന്റിലേക്കും വ്യോമസേന സ്റ്റേഷനിലേക്കുമുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എല്ലാ കമാന്‍ഡോ, ബ്രിഗേഡ് ഡിവിഷനുകളും പൂര്‍ണമായ തയ്യാറെടുപ്പിലാണ്. യുദ്ധത്തിനായുള്ള ഉത്തരവ് ഏത് സമയത്ത് വന്നാലും അപ്പോള്‍ തന്നെ ആരംഭിക്കാനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്.
രണ്ട് സൈനിക ഗ്രൂപ്പുകളിലും വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവചിത ബ്രിഗേഡ്, പീരങ്കി ബ്രിഗേഡ്, വ്യോമ പ്രതിരോധ ബ്രിഗേഡ്, 14 റാപ്പിഡ് ഡിവിഷന്, 22 കാലാള്‍പ്പട വിഭാഗം എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ വ്യത്യസ്ഥമേഖലകളില് ആക്രമണത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: