ന്യൂദല്‍ഹി: ഉറിക്ക് തിരിച്ചടി നല്കാന് കേന്ദ്രം തീരുമാനിച്ചത് സപ്തംബര്‍ 24ന്. ഇക്കാര്യം അറിഞ്ഞിരുന്നത് അഞ്ചു പേര് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് എന്നിവര്‍. എവിടെ അടിക്കണം, എങ്ങനെ വേണം തുടങ്ങി തിരിച്ചടിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ ഇവര്‍ പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു.
തിരിച്ചടി ഉടനുണ്ടാകുമെന്ന് സര്‍ക്കാരിലെ മിക്കവര്‍ക്കും അറിയാമായിരുന്നെങ്കിലും എന്നുണ്ടാകുമെന്നോ എങ്ങനെയായിരിക്കുമെന്നോ അറിവില്ലായിരുന്നു.
തിരിച്ചടിയിലൂടെ, മോദി സര്‍ക്കാര്‍ പതിവ് ഭാരതസര്‍ക്കാര്‍ അല്ലെന്ന കൃത്യമായ സന്ദേശം നല്‍കാനും കാര്യമായ നാശനഷ്ടം ഉണ്ടാക്കാനും കഴിഞ്ഞു. ആവശ്യമെങ്കില്‍ പിന്നീട് ഫോട്ടോകളും വീഡിയോയും പുറത്തുവിടും. ഇപ്പോള്‍ അവ പുറത്തുവരുന്നത് ആക്രമണ ശേഷമുള്ള അവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഉന്നതര്‍ കരുതുന്നു.
കടന്നാക്രമണത്തെ പല രാജ്യങ്ങളും അനുകൂലിക്കുകയാണ് ഉണ്ടായത്.
ഒരു രാജ്യം പോലും കുറ്റപ്പെടുത്തിയുമില്ല. പ്രധാനമന്ത്രി ലഹോറിലേക്ക് പോയി, പത്താന്‍കോട് ഭീകരാക്രമണ ശേഷം സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ഐഎസ്ഐയെ ഭാരതം അനുവദിച്ചു. അനവധി സമാധാന ശ്രമങ്ങള്‍ നടത്തി. ഒരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് ഭാരതം തിരിച്ചടിക്ക് തയ്യാറായതെന്നത് മിക്ക ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുമുണ്ട്.
മോദിയുടെ നാടകമെന്ന് ഹാഫീസ് സെയ്ദ്
ലാഹോര്‍: ഉറിയിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയെന്നു പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടകമാണെന്ന് കൊടുംഭീകരന് ഹാഫീസ് സെയ്ദ്. കൃത്യതതയാര്ന്ന തിരിച്ചടിയല്ല ആഭ്യന്തര സമ്മര്‍ദ്ദം സഹിക്കവയ്യാതെ നടത്തിയ നാടകമാണ്. അജിത് ദോവലാണ് അത് തയ്യാറാക്കിയത്. 150 പാരാട്രൂപ്പ് സൈനികര്‍ നിയന്ത്രണരേഖ കടന്നെന്നാണ് അവര്‍ പറയുന്നത്. ഭിംഭേറിലോ ലിപയിലോ ചമ്പയിലോ ഒരു തിരിച്ചടിയുമുണ്ടായിട്ടില്ല. സെയ്ദ് പറഞ്ഞു.
ഭാരതത്തെ പിന്തുണച്ച് ദക്ഷിണ കൊറിയ
സിയോള്‍: ഭീകരത സംബന്ധിച്ച ഭാരതത്തിന്റെ നിലപാടിനെ പിന്തുണച്ച് ദക്ഷിണ കൊറിയ രംഗത്തെത്തി. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വേന്‍ ഹൈയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഭാരതം നിയന്ത്രണ രേഖ മറികടന്ന് തിരിച്ചടിച്ചതും വിഷയമായി. ഭാരത നടപടിയെ പിന്തുണയ്ക്കുന്നു. പത്രക്കുറിപ്പില്‍ കൊറിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: