ന്യൂദല്‍ഹി: പാക് കരസേനാ മേധാവി റഹീല്‍ ഷെരീഫ് അടുത്ത മാസം അവസാനം വിരമിക്കുകയാണ്. കാലാവധി നീട്ടി നല്‍കിയേക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഉറപ്പില്ല.ഈ സാഹചര്യത്തില്‍ ഭാരതം നിയന്ത്രണ രേഖ കടന്ന് ആക്രമിച്ചതിന് തിരിച്ചടിച്ച് നാണക്കേട് ഒഴിവാക്കാന്‍ റഹീല്‍ ശ്രമിച്ചേക്കും.
ഇത്തരമൊരു നാണക്കേടുമായി വിരമിക്കുന്നത് എന്നത്തേക്കും കളങ്കമായിരിക്കുമെന്നാണ് പാക്കിസ്ഥാനിലെ വിലയിരുത്തല്‍. ഭീകരരെ വിട്ട് ആക്രമണം നടത്താന്‍ തന്നെയായിരിക്കും പദ്ധതി. അതിനാല്‍ ഭാരതം വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കടുത്ത ഭാരത വിരുദ്ധത പുലര്‍ത്തുന്നയാളാണ് റഹീല്‍.
അധികാരഭ്രാന്തുള്ളയാളാണ് റഹീല്‍ ഷരീഫ്. ഇയാളും പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ അത്ര നല്ല ബന്ധവുമല്ല. താന്‍ കരുത്തനാണെന്ന് റഹീല്‍ വരുത്തിത്തീര്‍ത്തിരുന്നു. ആ പ്രതിഛായയാണ് ഭാരതം അടിച്ചുതകര്‍ത്തത്. അയാളുടെ അമ്മാവന് 65ലെ യുദ്ധത്തിലും സഹോദരന് 71ലെ യുദ്ധത്തിലും കൊല്ലപ്പെട്ടതാണ്. അതും വൈരാഗ്യം കൂട്ടുന്ന ഒന്നാണ്. അതിനാല്‍ ഭാരതം കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: