കോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവ് ശശികുമാര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം ശക്തമാകുന്നു. ശശികുമാര്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുവാന്‍ പോലീസിനായിട്ടില്ല.
ശശികുമാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ദു:ഖിതയായ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഒരു പെട്രോള്‍ പമ്പിന് നേരെ ബോംബെറ് നടന്നിട്ടുണ്ട്. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന് ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ശശികുമാറിനെ വധിച്ചവരെ കണ്ടെത്തുവാന്‍ സാധിക്കാത്ത പോലീസ് 200 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പോലീസിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: