ബൊഗോട്ട: പതിറ്റാണ്ടുകളായ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിച്ച് സമാധാനക്കരാറിന് രൂപം നല്കിയ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്‍േറാസ്, ഫാര്‍ക്ക് മാര്‍ക്സിസ്റ്റ് വിമത നേതാവ് ടിം ചെങ്കോ എന്നിവരെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിച്ചേക്കും.
സപ്തംബര്‍ 26നാണ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തില്‍ ഇവര്‍ കരാര്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ സൈന്യവും ഫാര്‍ക്കിന്റെ വിമതസേനയും തമ്മിലുള്ള യുദ്ധത്തില്‍ ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. അരനൂറ്റാണ്ടായി ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട്. അടുത്തിടെ സാന്റോസും ടിം ചെങ്കോയും തമ്മില്‍ നടത്തിയ വിപുലമായ ചര്‍ച്ചകളിലാണ് സമാധാനക്കരാറായത്. വലിയ ചരിത്രസംഭവമാണ് കരാര്‍. അതിനാല്‍ നോബല്‍ സമ്മാനത്തിന് ഇവരാണ് അര്‍ഹര്‍. പ്രമുഖ ചരിത്രകാരന് ആഷ്ലി സ്വീന്‍ പറഞ്ഞു.
പുലരട്ടെ സമാധാനം: കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍
സാന്റോസ് ഫാര്‍ക്ക്, മാര്‍ക്സിസ്റ്റ് വിമത നേതാവ് ടിം ചെങ്കോ (വലത്) എന്നിവര്‍
സമാധാനക്കരാര്‍ ഒപ്പിട്ട ശേഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: