മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ ടെസ്റ്റ് മാച്ച് ഫീ ബിസിസിഐ ഇരട്ടിയാക്കി. ഏഴു ലക്ഷത്തില്‍ നിന്ന് 15 ലക്ഷം. റിസര്‍വ് താരങ്ങളുടേത് ഏഴു ലക്ഷമാക്കി. പുതുതലമുറയില്‍ ടെസ്റ്റിന് സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കളിക്കാര്‍ക്ക് ടെസ്റ്റില്‍ താത്പര്യം നിലനിര്‍ത്താന്‍ മികച്ച പ്രതിഫലം വേണമെന്ന് തീരുമാനം വിശദീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍. പുതിയ കളിക്കാര്‍ ട്വന്റി20 ക്രിക്കറ്റ് ലീഗുകളില്‍ ആകൃഷ്ടരാകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്.
എന്നാല്‍, ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: