ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് പണി ഉടന്‍ ആരംഭിക്കും ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.രണ്ടു നിലകളിലായാണ് ആധുനീക രീതിയിലുള്ളകംഫര്ട്ട് സ്റ്റേഷന് നിര്‍മ്മിക്കുന്നത്. ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിന് നല്കിയ നിവേദനത്തെ തുടര്‍ന്ന്, മാസ്റ്റര്‍ പ്ലാന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. 10ലക്ഷം രൂപയുടെ ജനറേറ്റര്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചു ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 8.30ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ നിര്‍വ്വഹിക്കും. മഹാദേവ ക്ഷേത്രത്തില്‍ നാലര കോടി രുപയുടെ വികസന പ്രവര്‍ത്തനക്കള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ പണികള്‍ നടന്നുവരുകയാണ് വഴിപാട് കൗണ്ടര്‍ നവീകരണം, ക്ഷേത്ര മൈതാനത്തെ ഓടകളുടെ നവികരണം, ഹൈമാസ്റ്റ് ലൈറ്റ്, ശ്രീകൃഷ്ണന്കോവിലിന്റെ തിടപ്പള്ളി നവീകരണം തുടങ്ങിയവയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മണ്ഡല മകരവിളക്കു കാലത്ത് ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്കു വിരിവെക്കുന്നതിനു വേണ്ടി ക്ഷേത്ര മൈതാനത്തെ കല്യാണമണ്ഡപത്തിന്റെ പടിഞ്ഞാറു ഭാഗം താല്‍ക്കാലിക വിരിപന്തല് നിര്‍മിക്കണമെന്നും ,എം ‘സി റോഡിനരികില്‍ റോഡുവികസനത്തിനു വണ്ടി കെ.എസ്.ടി.പി. ഏറ്റടുത്ത സ്ഥലത്തിനു ബാക്കിയുള്ള സ്ഥലം സ്റ്റീല്‍ ബാരിക്കേഡ് കെട്ടി തിരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: