ഒളശ്ശ: ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ രാത്രികാലങ്ങളില്‍ നടത്തുന്ന കുഴല്‍കിണര്‍ നിര്‍മാണം പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നു.
ഒളശ്ശ ആറാട്ടുവഴിയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നടത്തുന്ന കുഴല്‍കിണര്‍ നിര്‍മാണമാണ് പ്രദേശവാസികള്‍ക്ക് ശല്യമായിട്ടുള്ളത്. പ്രദേശത്തെ രൂക്ഷമായ കുടിനീര്ക്ഷാമത്തിലേക്ക് തള്ളിവിടുന്ന, ഈ നിര്‍മാണം നിര്ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്്്, ആറാട്ടുവഴി നിവാസികള്‍ അയ്മനം ഗ്രാമപഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ജനസാന്ദ്രതയേറിയ ഈ ഭാഗത്ത് കുഴല്‍ കിണര്‍ നിര്‍മിക്കുന്നത്് നിലവിലുളള ജലസ്രോതസ് വറ്റി വരളുന്നതിന് ഇടയാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. അനിയന്ത്രിതമായ രീതിയിലുളള ഭൂഗര്‍ഭ ജല ചൂഷണത്തിലേക്കാണ് ഇത് നയിക്കുക. ഇതിനിടെ ഇടതടവില്ലാതെയുളള കുഴല്‍കിണര്‍ നിര്‍മാണം മൂലമുളള ശബ്ദമലീനീകരണം ചോദ്യം ചെയ്ത നാട്ടുകാരെ സ്ഥലമുടമ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കൃഷിയാവശ്യത്തിനാണ് കുഴല്‍കിണര്‍ കുഴിക്കുന്നതെന്ന് സ്വകാര്യവ്യക്തി അധികൃതരോട് പറയുന്നതെങ്കിലും ജലം വാണിജ്യാവശ്യങ്ങള്ക്കവില്ക്കാനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്്് പഞ്ചായത്ത്് ഉദ്യോഗസ്ഥന് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥനോടും സ്ഥലം ഉടമ മോശമായി പെരുമാറിയതായി പറയുന്നു. കൃഷിയാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവു എന്നും മറിച്ചുണ്ടായാല്‍ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പു നല്കി. കുഴല്‍കിണര്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോയ വഴി സമീപവാസികളുടെ കയ്യാല ഇടിഞ്ഞും മറ്റുമുണ്ടായതിന് നഷ്ടപരിഹാരം നല്‍കുകയോ നിര്‍മിച്ചു നല്‍കുകയോ ചെയ്യണമെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: