കോട്ടയം: ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രം ഒരുങ്ങി. ഇന്ന് രാവിലെ 4മുതല്‍ ക്ഷേത്രചടങ്ങുകളോടൊപ്പം കലാമണ്ഡലത്തില്‍ സഹസ്രനാമജപത്തോടെ പരിപാടികള്‍ ആരംഭിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം രാവിലെ 8ന് നടത്തും. വൈകിട്ട് 4ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സാരസ്വതം സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തും. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സുമ മുകുന്ദന് ആശംസയര്‍പ്പിക്കും. 6ന് ശില്‍പ്പി കാനായി കുഞ്ഞിരാമന് ദേശീയസംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കോട്ടയം ടി.എസ്.അജിത്കുമാറിന്റെ ജലതരംഗം, രവി കിരണ്‍ ബംഗളുരുവിന്റെ സംഗീതസദസ്സ് എന്നിവയാണ് പ്രധാന പരിപാടികള്‍. ഈ വര്‍ഷത്തെ നവരാത്രിയോടനുബന്ധിച്ച് 12ലക്ഷം ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വിജയദശമിദിനത്തില്‍ 12000ത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തും. രാവിലെ 4മണിമുതല്‍ തുടങ്ങുന്ന വിദ്യാരംഭത്തിന് 45ഓളം ആചാര്യന്മാര് സന്നിഹിതരാകും. മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്ശനസൗകര്യമൊരുക്കുവാന് വോളണ്ടിയേഴ്സിന്റെയും പോലീസിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് ഭക്ഷണ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രവും പരിസരവും ക്യാമറ നിരീക്ഷണത്തിലാണ്. പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. മേല്‍ശാന്തി കെ.വി.നാരായണന് നമ്പൂതിരിയും, മധുമറ്റം, കൈമുക്ക്, കരുനാട്ട് എന്നീ ഇല്ലങ്ങള്‍ ചേര്‍ന്നാണ് ഭരണം നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: