ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടും വരെ അതിശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ബലൂച്ചിസ്ഥാന്‍ സ്വാതന്ത്ര്യപ്രക്ഷോഭകര്. പാക് സൈന്യത്തിന്റെ ഭീഷണിക്കും അക്രമങ്ങള്‍ക്കും മുന്നില്‍ ഒരിക്കലും വീഴില്ലെന്നും ബലൂച്ച് പ്രക്ഷോഭകര്‍ പറഞ്ഞു. ബലൂച്ചിസ്ഥാനിലെ പാക് കോളനിവല്‍ക്കരണത്തിനെതിരെ ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ നിരവധി ബലൂച്ച് നേതാക്കള്‍ പങ്കെടുത്തു.
വരും നാളുകളില്‍ ശക്തമായ പ്രക്ഷോഭത്തിന് ബലൂച്ചിസ്ഥാന്‍ സാക്ഷ്യം വഹിക്കുമെന്ന് ബലൂച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ബലൂച് സ്വാതന്ത്ര്യപ്രക്ഷോഭകനുമായ മസ്ദാക്ക് ദില്‍ഷാദ് ബലൂച്ച് പറഞ്ഞു. ബലൂച്ചിസ്ഥാന്‍ ഒരു സ്വതന്ത്ര പ്രദേശമാണ്. 700 വര്‍ഷങ്ങളായി സ്വതന്ത്രനാടായി തുടര്‍ന്ന ബലൂച്ചിസ്ഥാനെ പാക്കിസ്ഥാന് 70 വര്‍ഷങ്ങളായി കയ്യടക്കി വെച്ചിരിക്കുകയാണ്. മുഹമ്മദാലി ജിന്നയ്ക്കൊപ്പം പോകാന്‍ ആഗ്രഹിക്കാതിരുന്ന ബലൂച്ചിസ്ഥാനെ പാക് സൈനിക നേതൃത്വമാണ് ബലപ്രയോഗത്തിലൂടെ പാക് പ്രവിശ്യയാക്കി മാറ്റിയത്, ദില്‍ഷാദ് ബലൂച്ച് പറഞ്ഞു.
പാക്കിസ്ഥാന്റെ പകുതിയോളം വരുന്ന ഭൂപ്രദേശമാണ് ബലൂച്ചിസ്ഥാന്‍. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ നാടാണിത്. എന്നാല്‍ പാക് പഞ്ചാബിലെ ജനങ്ങളെ പഠിപ്പിക്കുന്നത് ബലൂച്ചിസ്ഥാന്‍ വെറും അപരിഷ്കൃതരായ ജനങ്ങളുടെ പ്രദേശമെന്നാണ്. ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന കേേന്റാണ്മെന്റുകള് ഇന്ന് പാക് സൈന്യം ബലൂച്ച് പ്രക്ഷോഭകാരികളെ കൊലപ്പെടുത്തുന്നതിന് ഉപയോഗിക്കുകയാണ്.
പാക്കിസ്ഥാനെതിരെയാ ജനവികാരം അതിശക്തമായ പ്രദേശമാണ് ബലൂച്ചിസ്ഥാന്‍. സ്കൂളുകളില്‍ ബലൂച്ച് ദേശീയഗാനമാണ് കുട്ടികള്‍ ആലപിക്കുന്നത്. സ്വതന്ത്ര ബലൂച്ച് എന്ന ലക്ഷ്യത്തിനായാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി ഞങ്ങള്‍ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല എന്നാല്‍ ബലൂച്ചിലെ ജനങ്ങളുടെ വേദന മനസ്സിലാക്കുന്ന ഒരു ഭരണാധികാരി ഇന്ന് ഭാരതത്തിലുണ്ട്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നന്ദി പറയുന്നു. പാക്കിസ്ഥാന് എന്ന രാജ്യം ഇല്ലെന്നും പാക് സൈന്യം മാത്രമാണുള്ളതെന്നും ദില്‍ഷാദ് ബലൂച്ച് കുറ്റപ്പെടുത്തി.
1947ല്‍ 13 ശമാതനം ഹിന്ദുക്കളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ ഇന്ന് 1 ശതമാനം മാത്രമാണ് ഹിന്ദുജനസംഖ്യയെന്ന് ഇന്ത്യാ പോളിസി ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. രാകേഷ് സിന്‍ഹ കുറ്റപ്പെടുത്തി. ബംഗ്ലാദേശിന് എങ്ങനെയാണോ സ്വാതന്ത്ര്യം ലഭിച്ചത്, അതേ പോലെ തന്നെ ബലൂച്ചിസ്ഥാനും സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ടെന്ന് ജനറല്‍ ഡി.ബി ബക്ഷി പറഞ്ഞു. ബലൂച്ച് നേതാവും ലോക ബലൂച്ച് വനിതാ ഫോറം അധ്യക്ഷയുമായ നൈല ക്വാദ്രി ബലൂച്ച്, പങ്കജ് ജോഷി, വിവേക് കട്ജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: