ബീജിങ്: പാക്ക് ഭീകരനും ജെയ്ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസറിനെ കൊടും ഭീകരനായി ഐക്യരാഷ്ട്ര സഭയെക്കൊണ്ട് പ്രഖ്യാപിപ്പിക്കാനുള്ള ഭാരത ശ്രമം ചൈന വീണ്ടും അട്ടിമറിച്ചു.
വീറ്റോ കാലാവധി നീട്ടിയതായി ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ്ങ് പറഞ്ഞു. ഇതിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ചൈന ആറു മാസം കൂടി നീട്ടിയത്.
വീറ്റോ കാലാവധി കഴിയുമ്പോള്‍ അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഭാരതത്തിന് വീണ്ടും മുന്നോട്ടു വയ്ക്കാമെന്നും ചൈന എതിര്‍ക്കില്ലെന്നുമാണ് കരുതപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: