മലപ്പുറം: തലയില്ലാത്ത ഭാരതമുള്ള ഭൂഗോള മാതൃക മലപ്പുറത്തെ വിപണികളില്‍ വ്യാപകം. കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായാണ് ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്കൂളിലേക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഭാരതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചില രക്ഷിതാക്കള്‍ ഗ്ലോബ് വാങ്ങിയ കടകളിലെത്തി അന്വേഷിച്ചെങ്കിലും കച്ചവടക്കാര്‍ അത് നല്കാന് തയ്യാറായില്ല. സ്റ്റോക്ക് തീര്‍ന്ന് പോയെന്നായിരുന്നു മറുപടി. ചുങ്കത്തറയിലേയും നിലമ്പൂരിലെ മറ്റ് കടകളിലും പരിശോധിച്ചപ്പോള്‍ സമാനമായ ഗ്ലോബുകളാണ് അവിടെയും വില്‍ക്കുന്നത്.
ഗ്ലോബ് നിര്‍മ്മിച്ച കമ്പനിയുടെ പേര് വ്യക്തമല്ല. കടകളില്‍ ഇവ നേരിട്ട് വിതരണം ചെയ്യുകയായിരുന്നെന്ന് കച്ചവടക്കാര്‍ പറയുന്നു. പാക്കിസ്ഥാന് അനുകൂല സംഘടനകള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാശ്മീരില്ലാത്ത ഭൂഗോളങ്ങള് പ്രചരിപ്പിക്കുന്നതില്‍ ഇത്തരം സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും സംശയമുണ്ട്.
കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും അത് പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും ചില സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലും തീരദേശ മേഖലയിലും ഇത്തരത്തിലുള്ള പ്രചാരണമുണ്ട്. പാക്കിസ്ഥാനും ഭാരതവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവമര്‍ഹിക്കുന്നു.
ഭൂഗോളം സംബന്ധിച്ച പരാതി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസും സംഘവും എടക്കര പോലീസിന് നല്കി. ദേശവിരുദ്ധ പ്രവര്‍ത്തനമായി ഇതിനെ കാണണമെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഐഎസ് ബന്ധത്തിനും പേരുകേട്ട മലപ്പുറത്ത് നിന്ന് പരസ്യമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: