ദോദോമാ: ഡോ. ഹര്‍നാഥ് തിപിരിനേനി 77ാം വയസില്‍ കീഴടക്കി, കിളിമഞ്ജാരോ പര്‍വ്വതം. പ്രായമായാല്‍ നടക്കാന്‍ പോലും പലര്‍ക്കും കഴിയില്ലെന്നിരിക്കെ 5685 മീറ്റര്‍ ഉയരമുള്ള കിളിമഞ്ജാരോ നിഷ്ക്രിയ അഗ്നി പര്‍വ്വതമാണ് അദ്ദേഹം കീഴടക്കിയത്.
കിബോ, മാവെന്‍സി, ഷിറ എന്നീ മൂന്ന് അഗ്നിപര്വ്വതക്കോണുകള് ചേര്‍ന്നാണ് കിളിമഞ്ജാരോ കൊടുമുടി രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ കിബോവാണ് ഏറ്റവും കൂടുതല്‍ ഉയരമേറിയ അഗ്നി പര്വ്വതക്കോണ്. ഇതെല്ലാം താണ്ടിയാണ് ഹര്‍നാഥ് പര്‍വ്വതം കീഴടക്കിയത്. കുത്തനെ നില്ക്കുന്നതിനാല് കിളിമഞ്ജാരോ എവറസ്റ്റിനേക്കാള്‍ ഇരട്ടി കാഠിന്യമുള്ളതാണ്.
അതുകൊണ്ടുതന്നെ ഗില്മാന് പോയിന്റ് വഴി മാത്രമേ സഞ്ചാരികള്‍ക്ക് കാല്‍നട യാത്ര ചെയ്യാന്‍ സാധിക്കൂ. തുടക്കത്തില്‍ ഗില്മാന് പോയിന്റില്‍ നിന്നും ഉഹ്റു പീക്ക് വരെ തുടര്‍ച്ചയായി നടക്കാന്‍ ബുദ്ധിമുട്ടിയെന്നതൊഴിച്ചാല് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഹര്‍നാഥ് അറിയിച്ചു.
കിളിമഞ്ജാരോ നാഷണല്‍ പാര്‍ക്ക് ചീഫ് പാര്‍ക്ക് വാര്ഡന് ഹര്‍നാഥ് പര്‍വ്വതാരോഹണം മൂന്നുകോണുകളിലും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് ഹര്‍നാഥ് എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. കൂടാതെ ആദി കൈലാഷ്, പിണ്ടാരി ഗ്ലേഷിയര്‍, മാനസരോവര്‍, കൈലാസ് എന്നീ പര്‍വ്വതങ്ങള്‍ കയറിയിട്ടുണ്ട്. സുഹൃത്ത് ഫനികുമാര്‍ ബന്ദരേദ്ദിയുമായി (53) ചേര്‍ന്നാണ് പര്‍വ്വതാരോഹണം നടത്തിയത്. എവറസ്റ്റ് കൊടുമുടി കീഴടക്കിയതും ഇയാളുടയൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: