1977 ജനുവരി ഒന്നിന്മുന്പ് കുടിയേറിത്താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നത് മുന്‍പേ എടുത്തിരുന്ന തീരുമാനമായിരുന്നുവെങ്കിലും റവന്യൂ വകുപ്പിലെ കെടുകാര്യസ്ഥതയും സ്വാര്ത്ഥതാല്പ്പര്യങ്ങളുംമൂലം ഹൈറേഞ്ചിലെ നിരവധി കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാത്ത സാഹചര്യം സംജാതമായി.
കസ്തൂരിരംഗന്‍ വിഷയത്തിന്റെ തണലില്‍ ഉദിച്ചുയര്‍ന്ന ഹൈറേഞ്ച് സംരക്ഷണസമിതിയിലെ പാര്‍ലമെന്ററി മോഹികള്‍ പട്ടയവിഷയം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും ആത്മാര്ത്ഥതകുറവുകൊണ്ടാണ് പരിഹരിക്കപ്പെടാത്തതെന്ന് കള്ളക്കഥ മെനഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാലായിലെ മാണിയുടെ വസതിയിലേക്ക് മാര്‍ച്ചുവരെ നടത്തിയ അവസ്ഥയുണ്ടായി. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ജനമധ്യത്തില്‍ അപഹാസ്യരാക്കി ഇല്ലായ്മ ചെയ്ത് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാനുള്ള അടൂര്‍ പ്രകാശ് മുതലായവരുടെ സ്വാര്ത്ഥമോഹിയായിരുന്നു ഇത്തരം കുത്സിത നീക്കങ്ങള്‍ക്ക് പിന്നില്‍, കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിലൂടെ തന്റെ പിണിയാളുകളുടെ കയ്യേറ്റഭൂമിക്ക് പട്ടയം തരപ്പെടുത്താനുള്ള അടൂര്‍ പ്രകാശിന്റെ ഗൂഢശ്രമങ്ങള്‍ മൂലമാണ്. പലപ്പോഴും പട്ടയവിതരണം തടസ്സപ്പെട്ടതും പാളിപ്പോയതും.
വിതരണത്തിന് തയ്യാറായിരിക്കുന്ന 7000 പട്ടയംവച്ച് താമസിപ്പിക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി ഉടന്‍തന്നെ റവന്യൂമന്ത്രിയെക്കൊണ്ട് പട്ടയവിതരണം നടത്താനുള്ള നടപടികള്‍ എടുപ്പിച്ചു. 2014 നവംബര്‍ മൂന്നിന് കട്ടപ്പനയില്‍ പട്ടയവിതരണം നടത്താന്‍ തീരുമാനമായി.
താരതമ്യേന ജൂനിയറായ അടൂര്‍പ്രകാശ് മുന്നണിയുടെ നേതാവും സീനിയര്‍ അംഗവുമായ മാണിയോട് യാതൊരു ബഹുമാനവും കാണിച്ചിട്ടില്ല എന്നുമാത്രമല്ല മുന്നണി മര്യാദ പാലിക്കാതെയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മാനിക്കാതെയും മാണിക്കെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടുമുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദഫലമായി പട്ടയമേള സംഘടിപ്പിക്കേണ്ടിവന്നപ്പോള് ഇദ്ദേഹത്തിന്റെ മാണിവിരോധം വര്‍ധിച്ചു. മാണിയെ 2014 നവംബര്‍ 3 ലെ പട്ടയവിതരണ പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ശഠിച്ചു. പക്ഷേ, വിജയിച്ചില്ല. ഇതോടെ കടുത്ത വൈരാഗ്യത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: