കൊച്ചി: രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന് എന്നിവര്‍ നേതൃത്വം നല്കിയ ഗൂഢാലോചന വഴിയാണ്, കെ.എം. മാണിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് ബാര്‍ കോഴ ആരോപണം മുന്‍നിര്‍ത്തി പുറത്തേക്ക് പോകേണ്ടി വന്നതെന്ന്, കേരള കോണ്‍ഗ്രസ് (എം) നിയോഗിച്ച അന്വേഷണ കമ്മിഷന് കണ്ടെത്തി.
പി.സി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ആര്.ബാലകൃഷ്ണപിള്ള, ബാറുടമ ബിജു രമേശ് എന്നിവര്‍ക്ക് പുറമെ, എ.ഡി.ജി.പി (വിജിലന്‍സ്) ജേക്കബ് തോമസ്, എസ്പി ആര്.സുകേശന് എന്നിവരുടെ സഹായവും ഗൂഢാലോചനക്കാര്‍ക്ക് കിട്ടിയെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പൂഞ്ഞാര്‍ സ്വദേശിയാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ്. പൂഞ്ഞാറുകാരനായ കോണ്ഗ്രസുകാരന് അഡ്വ. അടുക്കം ജോയിയുടെ കൊച്ചിയിലെ വീട്ടില്‍ ചെന്നിത്തല, ജോസഫ് വാഴയ്ക്കന്, പി.സി.ജോര്‍ജ് എന്നിവര്‍ക്കൊപ്പം, ജേക്കബ് തോമസും ഒത്തുചേര്‍ന്നാണ്, മാണിയെ ‘ഫ്രെയിം’ ചെയ്യാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വാഴയ്ക്കന്റെയും ജോയിയുടെയും സഹപാഠിയാണ് ജേക്കബ് തോമസ് എന്ന് റിപ്പോര്‍ട്ടിലുണ്ട്.
വാഴയ്ക്കനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് ജോയ് ജോര്‍ജ് എന്ന അടുക്കം ജോയി എന്ന്, ‘ജന്മഭൂമി’യുടെ അന്വേഷണത്തില്‍ വെളിവായി; അടുക്കം ജോയിക്ക് പി.സി.ജോര്‍ജുമായും അടുപ്പമുണ്ട്.
സി.എഫ്. തോമസ് അധ്യക്ഷനായ കമ്മിഷനില്‍ ജോയി ഏബ്രഹാം എം.പി, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, പി.ടി.ജോസ്, ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, ടി.എസ്. ജോണ്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
ഐപിഎസ് മോഹമുണ്ടായിരുന്ന സുകേശന്, അത് സഫലമാകാത്തതിനാല്‍, ചെന്നിത്തലയുമായി തെറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ മാണി ഇടതുമുന്നണിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ ഒരുമ്പെട്ടുവെന്ന ചെന്നിത്തലയുടെ പ്രചാരണം വിശ്വസിച്ച ഉമ്മന്‍ചാണ്ടി പിന്നീട് ചെന്നിത്തലക്കെതിരെ തിരിഞ്ഞു. അടൂര്‍ പ്രകാശ്, കെ.ബാബു എന്നിവരുടെ അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിനാല്‍ അവര്‍ എതിരായി.
റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍
കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ കോഴ വിവാദത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ തുടര്‍ന്നു വായിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: