ഐഎസ് തീവ്രവാദികൾ കേരളം താവളമാക്കുന്നു എന്ന വാർത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. തീവ്രവാദികളെപ്പറ്റിയുള്ള മുൻ ധാരണ തിരുത്താൻ ഇതോടെ സംസ്ഥാന സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ബിജെപിയെ എതിർക്കേണ്ടത് രാജ്യ ദ്രോഹികളെ പിന്തുണച്ചു കൊണ്ടല്ലെന്ന് ഇനിയെങ്കിലും ഇരു മുന്നണികളും മനസ്സിലാക്കണം. പകൽ രാഷ്ട്രീയ പ്രവർത്തനവും രാത്രി തീവ്രവാദ പ്രവർത്തനവുമായി നടക്കുന്നവരെ അകറ്റി നിർത്താൻ മുന്നണികള്‍ തയ്യാറാകണം. സിപിഎം ഭരണത്തിൽ കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണായി മാറി. സംസ്ഥാനത്ത് നിന്ന് 21 പേർ നാടുവിട്ട് ഐഎസിൽ ചേർന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടും ഗൗരവത്തോടെ അന്വേഷിക്കാൻ സർക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് പലപ്പോഴായി ഉണ്ടായ ചെറുതും വലുതുമായ തീവ്രവാദ കേസുകളോട് മൃദു സമീപനം പുലർത്തിയ ഭരണ കക്ഷികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് ഉത്തരവാദികൾ. പല കേസുകളിലും തുമ്പുണ്ടാക്കാൻ പോലും മാറിമാറി ഭരിച്ചവർക്ക് ഇതു വരെ ആയിട്ടില്ല. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ പോലും ഐഎസ് താവളമുണ്ടാക്കിയത് അറിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മത തീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയ പാർട്ടികൾ കേരളത്തോട് മാപ്പു പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: