മന്ത്രി സ്ഥാനത്തിന്റെ മറവില്‍ അനര്‍ഹരായ സ്വന്തക്കാരെ വ്യവസായ വകുപ്പിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് തിരുകികയറ്റി ആരോപണ വിധേയനായിരിക്കുന്ന ഇ.പി.ജയരാജന് എന്നും വിവാദങ്ങളുടെ നായകനായിരുന്നു. പാപ്പിനിശ്ശേരിയിലെ ദാരിദ്ര്യം നിറഞ്ഞ കര്‍ഷക കുടുംബത്തില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി പാര്‍ട്ടി സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ ചിറക്കലിലെ സഹകരണ സംഘത്തിന്റെ വളംഡിപ്പോയില്‍ സെയില്‍സ്മാനായും ബില്കലക്ടറായും ജോലിചെയ്ത ജയരാജന്റെയും കുടുംബത്തിന്റെയും ഇന്നത്തെ അവസ്ഥയിലേക്കുള്ള വളര്‍ച്ച ഒറ്റയടിക്കായിരുന്നു.
ഇന്ന് സംസ്ഥാനത്തിനകത്തും വിദേശങ്ങളിലുമടക്കം നേരിട്ടും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ ആസ്തിയും ഇടപാടുകളുമാണ് വ്യവസായ മന്ത്രിയായ ജയരാജനും ബന്ധുക്കള്ക്കുമുളളതെന്ന് പാര്‍ട്ടിക്കുളളിലും സമൂഹത്തിലും ചര്‍ച്ചാവിഷയമാണ്. സാധാരണക്കാരന്റെയും കഷ്ടപ്പെടുന്നവന്റെയും പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യകണ്ണിയായ ജയരാജന് വിവാദങ്ങളില്പ്പെട്ടപ്പോഴെല്ലാം പാര്‍ട്ടിയും നേതൃത്വവും രക്ഷപ്പെടുത്തുകയായിരുന്നു. കാരണം വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം ഇതിലൊരു പങ്ക് പാര്‍ട്ടിക്കും ലഭിച്ചിരുന്നു. എന്നാല്‍ ബിനാമിയിടപാടുകളും ബന്ധങ്ങളും ഇപ്പോള്‍ മാനത്തോളം ഉയര്‍ന്നു.
ഒരുകാലത്ത് സിപിഎമ്മിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവും പിന്നീട് പാര്‍ട്ടിയുടെ ഏററവും വലിയ വര്ഗ്ഗശത്രുവുമായ എം.വി.രാഘവന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് ഒടുവില്‍ എംവിആറിന്റെ കുതികാല് വെട്ടാന്‍ നേതൃത്വം നല്കിയ ജയരാജന് കെഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്റെയും വിവിധ ചുമതലകള്‍ വഹിച്ചു. പാര്‍ട്ടിയുടെ ചുമതലകള്‍ വഹിക്കുമ്പോഴും പാര്‍ട്ടി തീരുമാനങ്ങള്‍ക്കപ്പുറം ആഢംബര ജീവിതവും ബിനാമി ഇടപാടുകളും സ്വന്തം നാടായ പാപ്പിനിശ്ശേരിക്കാര്ക്കുപോലും ജയരാജനനെ അപ്രിയനാക്കി.
ഒരിക്കല്‍ പാര്‍ട്ടിയുടെ പേരില്‍ മുന്നില്‍നിന്ന് എതിര്‍ത്തതിനെയെല്ലാം പിന്നീട് ജയരാജന് സ്വീകരിച്ചു. വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ, വയലില്‍ ട്രാക്ടറടക്കമുളള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ, കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ, യന്ത്രം ഉപയോഗിച്ചുളള കല്ലുവെട്ടിനെതിരെയൊക്കെ പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചു. എന്നാല്‍ ലളിത ജീവിതം രാജകീയതയ്ക്ക് വഴിമാറിയപ്പോള്‍ വയല്‍ നികത്തി, കോടിക്കണക്കിന് തുകമുടക്കി പാപ്പിനിശ്ശേരിയല് ആഢംബര വീട് നിര്‍മ്മിച്ചു. ഏക്കര്‍ക്കണക്കിന് ചതുപ്പ് നിലം നികത്തി മാര്‍ബിള്‍ കമ്പനി ആരംഭിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍നിന്നുതന്നെ ഉയര്‍ന്നു.
കണ്ണൂരില്‍നിന്നു തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി നിയമനം ലഭിച്ചപ്പോള്‍ അവിടെ അരിവ്യവസായികളുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ടു. ‘ദേശാഭിമാനി’ ജനറല്‍ മാനേജരെന്ന നിലയില്‍ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. പാര്‍ട്ടി അറിഞ്ഞ് വാങ്ങിയ പണം തിരിച്ചുനല്‍കിയെന്ന് പറഞ്ഞ് വിവാദത്തില്‍നിന്ന് തലയൂരി. വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും
ജയരാജന് പാര്‍ട്ടിക്കുളളില്‍ നായകനായി. ജയരാജന്റെ മകന്റെ വിവാഹത്തിനു ഹെലികോപ്റ്ററില്വന്ന് അനുഗ്രഹിക്കാന്‍ പല ഉന്നതരും എത്തി. തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ‘ദേശാഭിമാനി’ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട പണമിടപാടുകളിലെ ദുരൂഹതയും ജയരാജനിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കോഴവിവാദങ്ങളുടെ ചര്‍ച്ചക്കിടയില്‍ നിയമസഭയിലെ കസേര മറിച്ചിട്ട് കാണിച്ച പരാക്രമം ആരും മറക്കില്ല.
കണ്ണൂര്‍ ലോബിയിലെ പ്രമുഖനും കണ്ണൂരിലെ അക്രമ കൊലപാതക രാഷ്ട്രീയങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജയരാജത്രയങ്ങളില്‍ ഒരാളുമായ ഇ.പി ജയരാജന്, പിണറായി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റതു മുതല്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പരിഹാസ്യമായ അഭിപ്രായ പ്രകടനങ്ങളുടേയും നടപടികളുടേയും പേരില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന അഞ്ജുബോബി ജോര്‍ജ്ജിനെ ശാസിച്ചതും അമേരിക്കന്‍ ബോക്സിംഗ് താരം മുഹമ്മദലിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും ജയരാജന്റെ അഹങ്കാരവും അജ്ഞതയും പുറത്തുകൊണ്ടുവരികയുണ്ടായി.
ഭാര്യ സഹോദരിയും സിപിഎം നേതാവും കണ്ണൂര്‍ എംപിയുമായ പി.കെ.ശ്രീമതിയുടെ മകനുള്‍പ്പെടെയുളള ചില ബന്ധുക്കളെ വ്യവസായ വകുപ്പിന്റെ വിവിധ പദവികളില്‍ നിയമിച്ചതാണ് ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ എന്ന വ്യവസായ സ്ഥാപനത്തിന്റെ എംഡിയായും ജേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ ക്ലേ ആന്റ് സിറാമിക്സ് ലിമിറ്റഡ് ജനറല്‍ മാനേജരുമായും നിയമിക്കുകയായിരുന്നു. നിരവധി നിയമനങ്ങള്‍ ആശ്രിതരായ കുടുംബ ബന്ധുക്കള്‍ക്കും മറ്റും നല്കിയ വിവാദങ്ങളും നിലനില്‍ക്കുകയാണ്.
ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പാചകക്കാരിയുടെ പോസ്റ്റില്‍ നിലനിര്‍ത്തി പെന്ഷന് അര്‍ഹത നേടിക്കൊടുക്കുകയും ചെയ്തിരുന്നു. മന്ത്രിയെന്ന നിലയില്‍ ആരോഗ്യവകുപ്പിന് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ചട്ടങ്ങള്‍ മറികടന്ന് മകനുള്പ്പെടെയുളളവര് നടത്തുന്ന കമ്പനിക്ക് അനുമതി നല്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ശ്രീമതിക്ക് സീറ്റ് തരപ്പെട്ടതുപോലും ഇ.പി.ജയരാജന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണം പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉയരുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: