വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്. എങ്കിലും 10 കൊല്ലം മുന്‍പ് നടന്നത് എന്താണെന്നത് വ്യക്തമാക്കണം എന്ന് എന്റെ മനസു പറയുന്നു. പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു.
മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്ന പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ (മകന്റെ ഭാര്യ) നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു.
അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ മീഡിയ ശക്തമായ വിമര്‍ശനം എനിക്കുനേരെ മാത്രം ഉയര്‍ത്തി. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചു രാജിവച്ചു. ഇപ്പോള്‍ മീഡിയയും ബിജെപി-കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നതുപോലെ എന്റെ മകന്റെ ഭാര്യ പെന്ഷന് വാങ്ങുന്നില്ല. പെന്ഷന് അപേക്ഷിച്ചിട്ടു പോലുമില്ല എന്ന കാര്യവും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: