സിപിഎം നേതാവും കായിക-വ്യാവസായിക മന്ത്രിയുമായ ഇ.പി.ജയരാജന് നടത്തിയ അനധികൃത നിയമനങ്ങളും നടപടികളും മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളും അറിഞ്ഞുകൊണ്ട്. കുറ്റങ്ങള്‍ ജയരാജനില്‍ ചാരുന്നത് പാര്‍ട്ടിക്ക് രക്ഷപ്പെടാനുളള നീക്കത്തിന്റെ ഭാഗം.
പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം നിരവധി അനധികൃത നിയമനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്തരം നിയമനങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. പാര്‍ട്ടിതലത്തില്‍ തീരുമാനിച്ചുറച്ചായിരുന്നു നിയമനങ്ങള്‍. എന്നാല്‍ ഇന്നാകട്ടെ പാര്‍ട്ടി അറിഞ്ഞാണ് നിയമനങ്ങള്‍ നടക്കുന്നതെങ്കിലും പുറത്തറിഞ്ഞതോടെ മുഖ്യമന്ത്രിയുള്‍പ്പെടെ വിവാദത്തില്‍നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകനായ മന്ത്രിയെ കരുവാക്കുന്നുവെന്ന് മാത്രം. ഈ രക്ഷപ്പെടലിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.
പിണറായി മന്ത്രിയായിരുന്ന കാലത്ത് പ്രൈമറി സ്ക്കൂള് അധ്യാപികയായിരുന്ന സ്വന്തം ഭാര്യയെ ഡെപ്യൂട്ടേഷനില്‍ ഏഇഒയ്ക്ക് സമാനമായ ശബളം നല്കി പ്ലാനിംഗ് ബോര്‍ഡില്‍ നിയമനം നല്‍കിയിരുന്നു. എയ്ഡഡ് സ്ക്കൂള് അധ്യാപികയ്ക്ക് ഡെപ്യൂട്ടേഷന് അര്‍ഹതയില്ലാഞ്ഞിട്ടും അന്നത് ചെയ്തു. കോടിയേരിയാവട്ടെ ഇളയ അളിയന് യോഗ്യതകളൊന്നും ഇല്ലാതിരുന്നിട്ടും പിആര്‍ഒ ഉണ്ടായിരിക്കെ തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ലെയ്സണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയിരുന്നു.
ഇതൊന്നും പുറംലോകം അറിയാത്തതിനാല്‍ വിവവാദമായില്ല. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇപ്പോഴത്തെ നിയമനങ്ങളെല്ലാം പാര്‍ട്ടിയുടെ പല ഘടകങ്ങളും നേതാക്കളും അറിഞ്ഞുകൊണ്ടുതന്നെയാണ് നടന്നതെന്ന് വ്യക്തമാവുകയാണ്. പാര്‍ട്ടി ഭരണത്തില്‍ പാര്‍ട്ടി അറിയാതെ ഇലപോലും അനങ്ങില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. പുതിയ സംഭവവികാസങ്ങളില്‍ പാര്ട്ടിപങ്ക് മറിച്ചുവെയ്ക്കാന് കളളനും പോലീസും കളിക്കുകയാണ് സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായിയും.
മുഖ്യമന്ത്രിയായശേഷം പാര്‍ട്ടി സെക്രട്ടറിക്ക് പോലും അതീതനായ രീതിയില്‍ പെരുമാറുന്ന പിണറായിയുടെ മന്ത്രിസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മനസ്സാല്‍ സന്തോഷിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോടിയേരി, പിണറായി, ജയരാജന് ഉള്‍പ്പെടെയുളള കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ പരസ്പര വിശ്വാസവും ഐക്യവും ഉളളവരായിരുന്നുവെങ്കിലും ഭരണത്തിലെത്തി യതോടെ പാര്‍ട്ടിക്കുളളില്‍ വിവിധ ചേരികള്‍ രൂപപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഭരണത്തിലെത്തിയശേഷം കോടിയേരി പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ കണ്ണൂര്‍ നേതാക്കളില്‍നിന്ന് മനസ്സുകൊണ്ട് അകന്നു കഴിയുകയാണത്രെ.
വ്യവസായ മന്ത്രിയെ കേന്ദ്രീകരിച്ചുള്ള നിയമന വിവാദങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി വിദേശത്തുവച്ച് കഴിഞ്ഞദിവസം പറഞ്ഞത് പാര്‍ട്ടിക്ക് അതീതരാകുന്നവര്ക്കുളള താക്കീതാണ്. മന്ത്രിമാരുമായി നേരിട്ട് ബന്ധമുളളവരുടെ നിയമനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: