തിരുവനന്തപുരം: ഇ.പി.ജയരാജന്റെ മന്ത്രി ഓഫീസ് തന്നെ, ക്രമക്കേടുളുടെ വിളനിലമാണെന്ന്, പാര്‍ട്ടി കണ്ടെത്തി, പി.കെ.ശ്രീമതിക്കൊപ്പമുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനാണ്, മന്ത്രി ഓഫീസിലെ ചരടുവലിക്കാരന്‍.
ജയരാജന് രാജിവച്ചു കഴിഞ്ഞാല്‍, ആ ഓഫീസില്‍ പ്രവര്ത്തിച്ചിരുന്നവര്ക്കൊക്കെ പാര്‍ട്ടി ഊരുവിലക്ക് കല്‍പ്പിച്ചേക്കും. മുന്‍വ്യവസായ മന്ത്രി എളമരം കരീമിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളെയും ഒരു മന്ത്രി ഓഫീസിലും എടുക്കരുതെന്ന്, പാര്‍ട്ടിയുടെ രഹസ്യനിര്ദ്ദേശമുണ്ട്. കരീം എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരാളെ മാത്രം, മന്ത്രി ടി.പി.രാമകൃഷ്ണന് ഓഫീസില്‍ വച്ചിട്ടുണ്ട്.
ജയരാജന്റെ ഓഫീസ്, ദുരൂഹമാംവിധമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്, പാര്‍ട്ടി വിലയിരുത്തല്‍. ജയരാജന് അടുത്ത ബന്ധുക്കളെ തിരുകിക്കയറ്റാന്‍ തീരുമാനിച്ചശേഷം, അതില്‍ ചോദ്യമുണ്ടാകാതിരിക്കാന്, നായനാര്‍, ആനത്തലവട്ടം, കോലിയക്കോട്, ചന്ദ്രാനന്ദന്‍ എന്നിവരുടെയും കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: