കണ്ണൂര്‍: ഇ.പി.ജയരാജന് എം.വി.രാഘവന് വിനയായെങ്കില്‍, അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരയുടെ സഹോദരി പി.കെ.ശ്രീമതിക്ക്, രാഘവനായിരുന്നു, തുണ.
മയ്യിലില്‍ 1949 മെയ് നാലിന് പിറന്ന ശ്രീമതി, 2001 ലും 2006 ലും പയ്യന്നൂരില്‍ നിന്നാണ്, നിയമസഭയില്‍ എത്തിയത്. ആരോഗ്യമന്ത്രിയായിരുന്ന അവര്‍, കണ്ണൂരില്‍ കെ.സുധാകരനെ 2014 ല്‍ തോല്പിച്ച്, എം.പിയായി.
കേളപ്പ നമ്പ്യാരുടേയും മീനാക്ഷി അമ്മയുടെയും മകള്‍, അധ്യാപിക. കണ്ണൂര്‍ ജില്ലാ കൗണ്‍സിലിലും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും അംഗമായിരുന്നു. ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗം; ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി.
സ്വന്തം വീട് നന്നാക്കുന്നതില്‍ എന്നും താല്പര്യം. മകന് സുധീര്‍ നമ്പ്യാരുടെ ഭാര്യ ധന്യ എം.നായരെ സ്വന്തം സ്റ്റാഫില്‍ പാചകക്കാരിയും ക്ലാര്ക്കുമാക്കി, പെന്ഷന് അര്‍ഹയാക്കി; വീണ്ടും, അര്‍ഹതയില്ലാത്ത മകനെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയാക്കി.ശ്രീമതി സന്ദര്‍ശിച്ചശേഷമാണ് കിളിരൂര്‍ ശാരിയുടെ നില വഷളായതെന്ന് അച്യുതാനന്ദന് പറഞ്ഞിരുന്നു- വിഐപി വിവാദം.
ശ്രീമതിയെ മുന്നില്‍ നിര്‍ത്തിയാണ്, ജയരാജന്, എം.വി.രാഘവനെതിരെ പയറ്റിയത്. രാഘവനെയും ശ്രീമതിയെയും ചേര്‍ത്തുള്ള അപവാദം അന്വേഷിക്കാന്‍ കെ.എന്‍.രവീന്ദ്രനാഥ് കണ്‍വീനറായ കമ്മിഷനുണ്ടായി. ”അദ്ദേഹം വളരെ നല്ലയാള്” എന്ന് ശ്രീമതി പറഞ്ഞിടത്ത്, അന്വേഷണം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: