മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും നിലനില്‍ക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ഇസ്ലാം മതതീവ്രവാദികള്‍ പെരുകുന്നു? മുസ്ലിം ന്യൂനപക്ഷത്തിന് ഭരണത്തില്‍പോലും അമിതപ്രാതിനിധ്യമുണ്ടായിരിക്കെ എന്തുകൊണ്ട് ഈ തീവ്രവാദ പ്രവണത?കേരളം ദക്ഷിണ ഭാരതത്തിലെ കശ്മീര്‍ ആകുകയാണോ? മലപ്പുറത്തും കോട്ടയത്തും എറണാകുളത്തും എല്ലാം ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി ഉയരുന്നു.
തിങ്കളാഴ്ചയും രണ്ടു മലയാളികള്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായത് അവര്‍ ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ്. പെരുമ്പാവൂര്‍ ശാസ്താവിന്റെ അമ്പലത്തിന്റെ മുന്‍പിലിട്ട് ഗര്‍ഭിണിയായ പശുവിനെ ചില മുസ്ലിംകള് കൊല്ലുകയുണ്ടായി. ആര്‍എസ്എസ് കാര്യവാഹായിരുന്ന ഒരാളെ 2012 ജനുവരി 19ന് കൊലപ്പെടുത്തിയതും മുസ്ലിംകളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
ജനസംഖ്യ വര്‍ധിപ്പിക്കുക എന്നത് മുസ്ലിംകളുടെ ലക്ഷ്യമാണ് എന്നതിന്റെ ഉദാഹരണമാണ് ലൗ ജിഹാദ്. ഇതുവഴി 2000 ഹിന്ദു പെണ്‍കുട്ടികളെ കേരളത്തില്‍ മതംമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ വംശനാശമാണ് മുസ്ലിം തീവ്രവാദികളുടെ ലക്ഷ്യം.
പെരുമ്പാവൂരും മൂവാറ്റുപുഴയിലും പോപ്പുലര്‍ ഫ്രണ്ട് ശക്തമാണ്. ഇവരായിരുന്നല്ലോ കോളജ് പ്രൊഫസറുടെ വലത്തെ കയ്യ് വെട്ടിക്കളഞ്ഞത്. ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മുസ്ലിം സമുദായം ജനസംഖ്യകൊണ്ട് മുന്നിലാണ്. മുസ്ലിംകളുടെ ലക്ഷ്യം കേരളത്തില്‍ ഹിന്ദുസമുദായത്തെ ന്യൂനപക്ഷമാക്കുക എന്നതാണ്. ഹിന്ദുക്കള്‍ കേരളത്തില്‍ 56.20 ശതമാനമുണ്ട്. മുസ്ലിംകള് 26.7 ശതമാനവും ക്രൈസ്തവര്‍ 20.90 ശതമാനവുമുണ്ടെന്നാണ് സെന്‍സസ് കണക്ക്. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികള്‍ മുസ്ലിം തീവ്രവാദികളാണ്.
ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സോദരത്വേന വാഴുന്ന ലോകമാണ് ശ്രീനാരായണ ഗുരു സ്വപ്നം കണ്ടത്. ആത്മാവിന്റെ ഏകതയില്‍ എല്ലാവരും ഒന്നാണെന്നും അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
കേരളത്തില്‍ ഇസ്ലാം മതം ആദ്യം കൊണ്ടുവന്നത് അറബി കച്ചവടക്കാരായിരുന്നു. ജൂതന്മാര് എഡി 68ലും കേരളത്തില്‍ വന്നു. അറബികള്‍, റോമന്‍ കത്തോലിക്കര്‍, ചൈനക്കാര്‍, ബ്രിട്ടീഷുകാര്‍ എല്ലാവരും വന്നു. കേരളത്തില്‍ ഈദുല്‍ഫിത്തറും റംസാനും എല്ലാം അവധി ദിനങ്ങളാക്കി മുസ്ലിംസമുദായം ആഘോഷിക്കുന്നു. ബീമപ്പള്ളിയിലെ ചന്ദനക്കുട മഹോത്സവം 10 ദിവസത്തെ ആഘോഷമാണ്. സ്വാമി വിവേകാനന്ദന് ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിച്ചത് ഇവിടെ നിലനിന്ന തീണ്ടലും തൊടീലും കാരണമാണ്. ഗാന്ധിജി ഹരിജനങ്ങള്‍ എന്ന് സംബോധന ചെയ്ത അധഃസ്ഥിതരെ തൊട്ടുകൂടായ്മ ചൂണ്ടിക്കാണിച്ച് ക്രിസ്ത്യാനികളും മുസ്ലിംകളും തങ്ങളുടെ മതങ്ങളിലേക്ക് ക്ഷണിച്ചു. പക്ഷേ കോരന് ക്രിസ്ത്യാനിയായപ്പോള്‍ കോരന് പൈലിയായി എന്നല്ലാതെ വേറെ ഒരു വ്യത്യാസവും വന്നില്ല. അവര്‍ക്കായി പ്രത്യേക ശ്മശാനംപോലും ഉണ്ടായി.
ടിപ്പു സുല്‍ത്താന്‍ കേരളത്തെ ആക്രമിച്ചപ്പോഴാണ് മലബാറില്‍ നമ്പൂതിരിമാരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയത്. അവരില്‍ ചിലര്‍ ഇപ്പോഴും തങ്ങളുടെ നമ്പൂതിരി പാരമ്പര്യത്തെപ്പറ്റി അഭിമാനംകൊള്ളുന്നത് കണ്ടിട്ടുണ്ട്.ഇതെല്ലാം പഴങ്കഥകള്‍. ഇന്ന് കേരളത്തില്‍ മതസഹിഷ്ണുതയും സമത്വവും മതസൗഹാര്‍ദ്ദവും പുലരുന്നു. പിന്നെ എന്തുകൊണ്ട് മലയാളി മുസ്ലിംകള് ഭീകരസംഘടനകളിലെത്തുന്നു? ഇപ്പോള്‍ കശ്മീരില്‍ പാക്ക് ഭീകരവാദികള്‍ ആക്രമണം നടത്തുകയാണ്. നുഴഞ്ഞുകയറിയ മൂന്ന് ഭീകരരെ ഇനിയും ഭാരത സേനയ്ക്ക് കണ്ടുപിടിക്കാനായിട്ടില്ല. ഷോപ്പിയാനില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ആറ് ഭാരത സൈനികര്‍ക്ക് പരിക്കേറ്റു.
കശ്മീരിലെ തീവ്രവാദികള്‍ക്കിടയില്‍ ഒരു മലയാളിയും ഉണ്ടായിരുന്നുവെന്ന് മുന്‍പ് വാര്‍ത്ത വന്നിരുന്നു. കേരളത്തിലെ വാഗമണില്‍ തീവ്രവാദി ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനം നല്കിയിരുന്നതും വാര്‍ത്തയായിരുന്നു. പാക്കിസ്ഥാന് സ്വയം സൃഷ്ടിച്ചതാണ് പാക്കധീന കശ്മീര്‍. ഭാരതത്തിന്റെ അവിഭാജ്യഘടകമായ ജമ്മു-കശ്മീരും പാക്കിസ്ഥാന്റെ ഭാഗമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആ രാജ്യം. ഈ ദുരാഗ്രഹം അതിര്‍ത്തിയില്‍ അശാന്തിക്ക് കാരണമാകുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോള്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും അതിഥിയായിരുന്നു. മോദിയുടെ വിദേശയാത്രക്കിടെ അദ്ദേഹം സ്വയം പാക്കിസ്ഥാനില്‍ ഇറങ്ങി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയുണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ ആഗ്രഹത്തെയാണ്.
നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുണ്ടായ ആത്മാര്‍ത്ഥമായ ശ്രമം നിഷേധിച്ചാണ് പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഭീകരാക്രമണം നടത്തുന്നത്. പാക്കിസ്ഥാന്റെ ധൈര്യം ചൈന തങ്ങളുടെ സഹായത്തിനെത്തുമെന്നുള്ളതാണ്. ചൈന ഭാരതത്തിന്റെ ശത്രുവാണെന്ന് തെളിയിക്കുന്നതാണല്ലൊ ഭാരത-ടിബറ്റന്‍ അതിര്‍ത്തിയിലെ ആക്രമണവും ഇപ്പോള്‍ ബ്രഹ്മപുത്രാ നദിയുടെ ഉത്ഭവസ്ഥാനത്ത് അണക്കെട്ട് നിര്‍മിച്ച് ഭാരതീയരുടെ കുടിവെള്ളം മുട്ടിക്കാനുള്ള ശ്രമവും.
ഭാരത-പാക്ക് അസ്വസ്ഥത ലോകത്തില്‍ പരിഭ്രാന്തി പരത്തുന്നത് രണ്ടുരാജ്യങ്ങളും ആണവ ശക്തികളായതിനാലാണ്. അമേരിക്കപോലും ഈ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ വിദേശനയം ഭാരതത്തോടുള്ള പ്രതികാരം മാത്രമാണ്.
ഭീകരവാദികള്‍ പണ്ടും പാര്‍ലമെന്റ് ആക്രമിച്ചിരുന്നുവല്ലോ. അതേ സാഹചര്യം ഉണ്ടാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. പാക്കിസ്ഥാന് ഇപ്പോഴും ചെറിയ രാജ്യമായി തുടരുമ്പോള്‍ ഭാരതം ലോകശക്തികളില്‍ ഒന്നായി വളരുന്നതും പാക്കിസ്ഥാന് അസഹ്യമാണ്.
മറ്റൊരു വസ്തുത പാക്കിസ്ഥാനെ ഇപ്പോഴും നിയന്ത്രിക്കുന്നത് സൈന്യമാണ് എന്ന പരമാര്‍ത്ഥമാണ്. സൈന്യം രാജ്യതന്ത്രമല്ല, യുദ്ധതന്ത്രം മാത്രമാണ് പരിഗണിക്കുക. ഇതെല്ലാം പരിശോധിക്കുമ്പോള്‍ അതിര്‍ത്തി ഇനിയും അശാന്തമായി തുടരാനാണ് സാധ്യത.
യാഥാര്‍ത്ഥ്യം ഇതായിരിക്കുമ്പോഴും പാക്കിസ്ഥാന് സ്വയം വിനാശകരമായ ഭീകരത വളര്‍ത്തുകയാണ്. ജനാധിപത്യം പുലര്‍ന്ന്, വികസനം വര്‍ധിച്ച് ഭാരതം വന്‍ശക്തിയായി ഉയരുമ്പോഴും പാക്കിസ്ഥാന് യാതൊരു പുരോഗതിയുമില്ലാതെ ഭൂതകാലത്തില്‍ നങ്കൂരമിട്ടിരിക്കുകയാണ്. നരേന്ദ്രമോദി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഭാരതത്തിന്റെ വ്യക്തിത്വം സ്ഥിരീകരിച്ച് എല്ലാ തലത്തിലും വികസനം കൊണ്ടുവരാനുള്ള യജ്ഞത്തിലാണ്. എല്ലായിടത്തും ശൗചാലയങ്ങള്‍, ഗ്രാമങ്ങളില്‍ വികസനം മുതലായവ ഉറപ്പാക്കി സ്വജനങ്ങളോട് ‘അച്ഛേ ദിന്!’ വാഗ്ദാനം ചെയ്യുമ്പോള്‍ പാക്ക് ഭരണകൂടത്തിന് സ്വന്തം പ്രജകള്‍ക്ക് എന്ത് വാഗ്ദാനമാണ് നല്‍കാനുള്ളത്?
കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ നിന്ന് ചിലര്‍ ഭീകരരായി മാറുന്നുവെന്നത് വേദനാജനകം തന്നെയാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട ജനങ്ങളില്‍ ഒരു ചെറിയ ന്യൂനപക്ഷം ഭീകരവാദത്തെ ന്യായീകരിച്ച് പാക്കിസ്ഥാന് സഹായികളായി മാറുമ്പോള്‍ സാക്ഷര-സാംസ്കാരിക കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: