മുമ്പ് വിവരിച്ച യജ്ഞങ്ങളുടെ സ്വരൂപങ്ങളെല്ലാം ബ്രഹ്മത്തിന്റെ-വേദത്തിന്റെ, മുഖത്തില്‍-പൂര്‍വ കാണ്ഡത്തില്‍- വിവരിച്ചിട്ടുള്ളതാണ്.
”പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്”
എന്ന അര്‍ജുന വാക്യം അനുസരിച്ച് ശ്രീകൃഷ്ണ ഭഗവാന് തന്നെയാണ് ബ്രഹ്മം. ഭഗവാന്റെ മുഖത്തില്‍നിന്നാണ്, വേദം ആവിര്‍ഭവിച്ചത്. അതുകൊണ്ട്, ‘ബ്രഹ്മണോ മുഖേ’ എന്ന വാക്യത്തിന് ഭഗവാന്റെ മുഖത്തില്‍, വേദത്തില്‍ എന്നര്‍ത്ഥം കല്പ്പിക്കാം.
എല്ലാ യജ്ഞങ്ങളെയും സ്വീകരിക്കുന്നത് ഭഗവാന് തന്നെയാണ്.
എല്ലാത്തരം യജ്ഞങ്ങളും കായികവും വാചികവും മാനസികവുമായ എല്ലാ പ്രവൃത്തികളും കര്‍മത്തിന്റെ രൂപത്തില്‍ തന്നെയാണെന്ന്, അര്‍ജ്ജുനാ, നീ മനസ്സിലാക്കണമെന്ന് ഭഗവാന് പറയുന്നു. ഹോമ പ്രധാനമായ യജ്ഞങ്ങളുടെ അനുഷ്ഠാനം ശരീരത്തിലെ എല്ലാ അവയങ്ങളും കൊണ്ടുമാത്രമേ സംഭവിക്കുകയുള്ളൂ.
ധ്യാനയോഗയജ്ഞം മനസ്സിന്റെ പ്രവര്‍ത്തനംകൊണ്ടാണ് നടക്കുന്നത്. സ്വാധ്യായ യജ്ഞം, ജപയജ്ഞം തുടങ്ങിയവ വാക്കുകൊണ്ട് സാധിക്കുന്നു.
ഏവം ജ്ഞാത്വാ– ഈ വസ്തുത അറിഞ്ഞാല്‍, ജ്ഞാനവും ഉപാസനയും ഗ്രന്ഥപാരായണവുംകൊണ്ട് മാത്രമാണല്ലോ ഭഗവാന് സന്തോഷിക്കുന്നത്; പിന്നെന്തിന് ഭൗതിക കര്‍മമായ യുദ്ധം ചെയ്യണമെന്നതിന്റെ സംശയത്തിന്റെ ഉത്തരമാണിത്.
ശ്ലോകതാല്പര്യം ഇതാണ്: യുദ്ധം ഉപേക്ഷിച്ച്, മോക്ഷത്തിനുവേണ്ടി ഉപാസനാദികള്‍ ചെയ്താലും, അതും കര്‍മം തന്നെയാണല്ലോ. യുദ്ധം ഉപേക്ഷിച്ചാല്‍, നിനക്ക് (ക്ഷത്രിയര്‍ക്ക്) ധര്മത്യാഗഫലം അനുഭവിക്കേണ്ടിവരും. കാരണം അത് കര്‍മത്യാഗം മാത്രമല്ലല്ലോ. ഇത് മനസ്സിലാക്കി യുദ്ധകര്‍മം എന്റെ സന്തോഷത്തിനുവേണ്ടി ചെയ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: