കൊച്ചി: എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട സണ്ണി. കെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള ഒമ്പതു പേര് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കോതമംഗലം എം.എ കോളേജിലെ അദ്ധ്യാപകനായ സണ്ണി. കെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാരെ കഴിഞ്ഞ ജനുവരി 18 നാണ് സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ മേയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്തു.
എം.ജി സര്‍വകലാശാല നിയമപ്രകാരം നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ കാലാവധി നാലു വര്‍ഷമാണെന്നിരിക്കെ ഭരണം മാറിയെന്ന കാരണത്താല്‍ നിലവിലുള്ള അംഗങ്ങളെ പുറത്താക്കിയതു നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സര്‍ക്കാരിനോ ചാന്‍സലറായ ഗവര്‍ണര്‍ക്കോ സിന്‍ഡിക്കേറ്റംഗങ്ങളില്‍ അതൃപ്തിയുണ്ടായാല്‍ പിരിച്ചുവിടാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാരും വാദിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: