പാലക്കാട്: ജനവികാരത്തിന് മുന്നില്‍ പിണറായി സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരന്. ഗത്യന്തരമില്ലാതെയാണ് ജയരാജന് രാജിവയ്ക്കേണ്ടി വന്നത്. ജയരാജനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. ജയരാജന്റെ രാജികൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. വിജിലന്‍സിന് ബിജെപി നല്കിയ പരാതിയില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധു നിയമന വിവാദത്തില്‍ ക്വിക്ക് വേരിഫിക്കേഷന് നടത്തുമെന്ന് പറഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പുകമറ സൃഷ്ടിക്കുവാനാണ്. ഇപി ജയരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ കാണാന്‍ സ്വകാര്യ കാറില്‍ പോയത് അധാര്‍മികമാണ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെങ്കില് പിന്നെന്തിനാണ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കേസിന്റെ കാര്യം സംസാരിക്കുന്നത്.
മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചല്ല വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. കേസില്‍ ജയരാജനോടൊപ്പം മറ്റുള്ളവരെക്കൂടെ രക്ഷപ്പെടുത്തുവാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: