കൊച്ചി: ഇ.പി. ജയരാജന് രാജിവച്ച ഒഴിവിലേക്കു പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ബേപ്പൂരില്‍നിന്നുള്ള നിയമസഭാംഗം വി.കെ.സി. മമ്മദ്കോയയും.മറ്റൊരു പേര് കെ. സുരേഷ്കുറുപ്പിന്റേതാണ്; എം. സ്വരാജ് പരിഗണനയില്നിന്നു പോയി.
മമ്മദ്കോയയാണെങ്കില്, ജയരാജന്റെ കൈയിലുണ്ടായിരുന്ന വകുപ്പുകള്‍ എല്ലാം നല്‍കിയേക്കും. കുറുപ്പാണെങ്കില്, ടൂറിസം വകുപ്പായിരിക്കും; എ.സി. മൊയ്തീനില്‍നിന്നു ടൂറിസം മാറ്റി, അദ്ദേഹത്തിനു വ്യവസായം നല്‍കും.
മന്ത്രിസഭ രൂപീകരിക്കുമ്പോള്‍, എ.കെ. ബാലന് വ്യവസായം വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹം
ആരോഗ്യകാരണം പറഞ്ഞ് നിഷേധിക്കുകയായിരുന്നു. വ്യവസായവകുപ്പിനുമേല് പിണറായി വിജയന്റെ മേല്‍നോട്ടം ഉണ്ടാകുമെന്നതിനാല്‍, പൊതുവേ അതിനോട് മന്ത്രിമാര്‍ക്ക് ആഭിമുഖ്യമില്ല. ഹിന്ദുവില്‍നിന്ന് മുസ്ലിമിലേക്കു വകുപ്പുമാറ്റി എന്ന പ്രതികരണത്തെ പാര്‍ട്ടി പേടിക്കുന്നതിനാല്‍, കുറുപ്പിനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: