തിരുവനന്തപുരം: സ്വജനപക്ഷപാതത്തിന്റെ പേരില്‍ രാജിവച്ച ഇ.പി.ജയരാജന്റെ കൂട്ടുപ്രതി പിണറായി വിജയന് താല്‍ക്കാലിക രക്ഷ. വലംകൈ നഷ്ടപ്പെട്ടെങ്കിലും മുഖം രക്ഷിക്കാനായി എന്ന് മുഖ്യമന്ത്രിക്ക് ആശ്വസിക്കാം.
വിവാദമായ നിയമനങ്ങള്‍ ആരോടും ആലോചിക്കാതെ ജയരാജന് നടത്തുമെന്ന് ആരും കരുതുന്നില്ല. പ്രത്യേകിച്ച് മുഖ്യമന്ത്രിയോടെങ്കിലും സൂചിപ്പിക്കാതെ പി.കെ.ശ്രീമതിയുടെ മകന് സുധീഷ് നമ്പ്യാരെ നിയമിക്കാന്‍ ജയരാജന് തയ്യാറാവില്ല. കാരണം ഫയല്‍ മുഖ്യമന്ത്രി തീര്‍ച്ചയായും കണ്ടിരിക്കും എന്നതിനാല്‍. മുഖ്യമന്ത്രി ഫയല്‍ കാണുകയും സമ്മതം മൂളുകയും ചെയ്തശേഷമാണ് നിയമന ഉത്തരവിറക്കിയത് എന്ന് വ്യക്തം. കൈയോടെ പിടികൂടിയപ്പോള്‍ ജയരാജനെ ജാമ്യം നല്കി രക്ഷപ്പെടുകയായിരുന്നു പിണറായി.
സത്യസന്ധമായ അന്വേഷണം വന്നാല്‍ രക്ഷപ്പെടാന്‍ മുഖ്യനാവുകയില്ല. ജയരാജന് ചെയ്ത അതേ കുറ്റം നിയമത്തിന്റെ മുന്നില്‍ പിണറായിയും ചെയ്തിട്ടുണ്ടെന്നര്ത്ഥം. ജയരാജന്റെ രാജിയില്‍ പ്രശ്നം ഒതുക്കാനുള്ള ശ്രമം അതിനാലാണ്. പിണറായിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയത് കണക്കു കൂട്ടലുകള്‍ തെറ്റിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: