തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെ വാര്‍ത്തയില്ലാത്ത സൂര്യോദയമില്ലാതായിരിക്കുകയാണ്. കേരളത്തിലെ തെരുവുനായ്ക്കള്‍ അടുത്തകാലത്ത് ഇത്രയും ആക്രമണകാരികളായതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ? നായ്ക്കളെ കൊല്ലരുതെന്ന് കോടതിയും മൃഗസ്നേഹികളും പറയുമ്പോള്‍ ഇവറ്റകളെ വെടിവച്ചുകൊല്ലണമെന്ന് ഇരകളും അവരുടെയാളുകളും ശക്തിയുക്തം വാദപ്രതിവാദങ്ങള്‍ നടത്തുന്ന ദൃശ്യമാധ്യമ ചര്‍ച്ചകള്‍ ഇല്ലാത്ത രാവുകള്‍ അപൂര്‍വം!
അറേബ്യന്‍ രാജ്യങ്ങളില്‍ വേട്ടപ്പട്ടികളെയും വേട്ടപ്പരുന്തുകളെയും പരിശീലിപ്പിക്കുന്നത് അദ്ഭുതത്തോടെ നോക്കിക്കാണുമ്പോള്‍ ഒരു സംശയം നിഴലിടുന്നു. മിണ്ടാപ്രാണികളെ ഇത്രയും ആക്രമണകാരികളാക്കാന്‍ പരിശീലനം കൊണ്ടുമാത്രം കഴിയുമോ? ഇവകളുടെ ആഹാരശീലം മാറ്റിയും വീര്യം കൂട്ടാന്‍ പറ്റുകയില്ലേ? അങ്ങനെയെങ്കില്‍, റോഡരുകിലെ മാംസാഹാരാവശിഷ്ടങ്ങള് തിന്നുന്ന തെരുവുനായ്ക്കളുടെ കൂട്ടത്തിന് കൂടുതല്‍ ആക്രമണകാരികളാകാന്‍ സഹായിക്കുന്ന രാസത്വരകങ്ങള്‍ ആരോ മനഃപൂര്‍വം കലര്ത്തുന്നുണ്ടാകുമോ?
നായ്ക്കളെ വെട്ടി വാള്‍പയറ്റ് പരിശീലിക്കുന്ന തീവ്രവാദി സംഘങ്ങള്‍ ഇതിനും മിനക്കെട്ടില്ലെങ്കിലേ അതിശയമുള്ളൂ. കലക്കവെള്ളത്തില്‍ മത്സ്യം പിടിക്കുന്നത് ചില രാഷ്ട്രീയക്കാര്‍ക്കും പഥ്യമാണ്. പുകമറകളുടെ കൊടുങ്കാറ്റ് സര്‍ക്കാരിനും വിശറിയാക്കാമല്ലോ!
കെ. ശ്രീകുമാര്‍, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: