അയ്മനം: സാധാരണക്കാരുടെ കുടിവെള്ളത്തില്‍ പോലും അഴിമതിയും രാഷ്ട്രീയ കിടമത്സരവും കലര്‍ത്തിയ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിച്ച് പുറത്തുപോകണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ജലനിധി പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ അയ്മനം പഞ്ചായത്തിന്റെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അയ്മനത്തിന്റെ പടിഞ്ഞാറന്‍മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികാരികള്‍ കടുത്ത അനാസ്ഥയാണ് ഇത് കാണിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പണം സാധാരണക്കാരില്‍നിന്നും കണ്ടെത്തിയിട്ടും യുഡിഎഫ്-എല്‍ഡിഎഫ് രാഷ്്ട്രീയകിടമത്സരംമൂലം പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റി നല്കിക്കൊണ്ടിരിക്കുന്ന കുടിവെള്ളം ജലനിധി പദ്ധതിക്കുവേണ്ടി മന്ദഗതിയില്‍ ആക്കിയിരിക്കുകയാണ്. ജലനിധി പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതാവസ്ഥയില്‍ ആയതുകൊണ്ട് സാധാരണക്കാര്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ട് മൂന്നരവര്‍ഷം മുന്‍പ് ആരംഭിച്ച ജലനിധി പ്രവര്‍ത്തനം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ജലനിധി ഏകഅജണ്ടയായി ഉടന്‍ പഞ്ചായത്ത് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കി.
കുടയംപടി കവലയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് അയ്മനം പഞ്ചായത്ത് കാര്യാലയത്തില്‍ അവസാനിക്കുകയും തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ അയ്മനം പഞ്ചായതത്ത് ചെയര്മാന് ഇ.വി. ഓമനക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ സെക്രട്ടറിയും അയ്മനം പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ ഉണ്ണികൃഷ്ണന് മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി, ബിഡിജെഎസ് നിയോജകമണ്ഡലം സെക്രട്ടറി റെജികുമാര്‍, എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ ധനീഷ് കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, മണ്ഡലം ജന.സെക്രട്ടറി ആന്റണി അറയില്‍, സെക്രട്ടറി വി.എന്‍.ജയകുമാര്‍ കുമരകം, ബിഎംഎസ് ജില്ലാ ജന.സെക്രട്ടറി(എല്‍എംവി)സജീവ് ചേരിക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജയകുമാര്‍ കുടമാളൂര്‍, ബിന്ദു ഹരികുമാര്‍, ദേവകി ടീച്ചര്‍, സുജിതാ സനുമോന്‍, രാജി സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: