പള്ളുരുത്തി: ഇടക്കൊച്ചി ഫിഷ് പോണ്ട് നവീകരണവുമായി ബന്ധപ്പെട്ട് കായലിന് നടുവില്‍ അനധികൃത നിര്‍മ്മാണം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 27 ഏക്കര്‍ വിസ്തൃതിയില്‍ നീണ്ടു കിടക്കുന്ന ഫിഷ് പോണ്ട് 25 വര്‍ഷങ്ങളായി ഇടക്കൊച്ചി പട്ടികജാതി സഹകരണ സംഘമാണ് നടത്തുന്നത്. മത്സ്യക്യഷി ലാഭകരമല്ലാതായതോടെ സംഘം ചെമ്മീന്‍കെട്ട് അവസാനിപ്പിക്കുകയായിരുന്നു.
ഫിഷ് പോണ്ട് നവീകരിക്കുന്നതിനായി ഫിഷറീസ് വകുപ്പ് 12 കോടി രൂപ അനുവദിക്കുകയായിരുന്നു. കായല്‍ നടുവില്‍ അരമീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച കരിങ്കല്‍ കെട്ടാണ് ഇതിന്റെ സംരക്ഷണ ഭിത്തിക്കായി മുന്പ ്തീര്ത്തിരുന്നത്. എന്നാല്‍ നവീകരണങ്ങള്‍ പുരോഗമിക്കുമ്പോള്‍ പ്ലാനിലില്ലാത്ത നിര്‍മ്മാണ രീതിയുമായാണ് ഫിഷറീസ് വകുപ്പ് നടത്തുന്നത്.
27 ഏക്കറോളം വരുന്ന ഫിഷ് ഫാമിന് ചുറ്റും വലിയ വീതിയില്‍ ഒരു സമാന്തര റോഡു തന്നെ തീര്‍ത്താണ് നിര്‍മ്മാണം നടക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നടപടിക്കെതിരെ സമര പരിപാടികള്‍ക്ക് തുടക്കമിടാനാണ്. മ ത്സ്യമേഖലയിലെ തൊഴിലാളികളുടെ തീരുമാനം കായലില്‍ എക്കലടിഞ്ഞ് നികരുന്ന സാഹചര്യത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: