മട്ടാഞ്ചേരി: ആയിരം ദിനം പിന്നിട്ട കൊച്ചി തുറമുഖത്തെ തൊഴിലാളി യൂണിയന് സത്യഗ്രഹ സമരം അവസാനിച്ചു. തകര്‍ച്ചയിലായ കൊച്ചി തുറമുഖത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന് ഫോറമാണ് സത്യഗ്രഹ സമരം ആരംഭിച്ചത്.
സംയുക്ത ഫോറത്തിന്റെ ആവശ്യങ്ങളില്‍ മുന്‍ നിരയിലുള്ളതായിരുന്ന വായ്പാതുക എഴുതിതള്ളലും ശമ്പള കുടിശ്ശികയും എന്‍ഡിഎ സര്‍ക്കാര്‍ അംഗീകരിച്ചു. വര്‍ഷങ്ങളായി നിലച്ച രാസവളം, ഗോതമ്പ് മറ്റ് ബള്‍ക്ക് കാര്‍ഗ്ഗോ കപ്പലുകളുടെ വരവ് ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കാറുമായി എത്തിയ കപ്പല്‍ മറ്റൊരു നേട്ടവുമായി. ഇതൊക്കെയാണ് സംയുക്ത ട്രേഡ് യൂണിയന് ഫോറത്തിന്റെ ആയിരം ദിനം പിന്നിട്ട സമരം അവസാനിപ്പിക്കാനിടയായതെന്ന് തൊഴിലാളികള്‍ പറയുന്നു.
യൂണിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പോര്‍ട്ട് മാനേജ്മെന്റും സര്‍ക്കാരും സ്വീകരിച്ച സാഹചര്യത്തിലാണ് സമരം നിര്ത്തുവാനിടയാക്കിയതെന്ന് യൂണിയന് ഭാരവാഹികളും ചൂണ്ടിക്കാട്ടി. തുറമുഖത്ത് നടന്ന തൊഴിലാളി സംഗമത്തൊടെയാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: