തളിപ്പറമ്പ്: മലയോര മേഖലയിലെ നിര്‍ദ്ധനരായ പതിനായിരക്കണക്കിന് രോഗികളുടെ ഏക ആശ്രയമായ തളിപ്പറമ്പ് ഗവ.ആശുപത്രിയുടെ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചുവെങ്കിലും അതിനുള്ള ഒരു അടിസ്ഥാന സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ആരോഗ്യ മന്ത്രിയുടെ പാര്‍ട്ടിയുടെ അധീനതയിലുള്ള സഹകരണ ആശുപത്രിയെ സഹായിക്കുന്നതിനു വേണ്ടിയാണ് താലൂക്ക് ആശുപത്രിയുടെ വികസനം വഴിമുട്ടിക്കുന്നത് എന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരും എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരും വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ മടിക്കുകയാണ്. താലൂക്ക് ആശുപത്രി വികസനകാര്യത്തില്‍ തളിപ്പറമ്പ് എംഎല്‍എ വച്ചുപുലര്‍ത്തുന്ന നിസ്സംഗ മനോഭാവം ഇത് ശരിവെക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് യോഗം തീരുമാനിച്ചു.
റേഷന്‍ വിതരണം തടസ്സപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇടത് വലതു മുന്നണികള്‍ ജനങ്ങളോട് മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ് എ.പി.ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന് മാസ്റ്റര്‍, കെ.രവീന്ദന്, ചന്ദ്രന് മുണ്ടേരി, എം.രാഘവന്, എ.പി.നാരായണന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: