ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ്സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുളള ചിത്രവുമായി ഒാസ്കാര്‍ ജേതാവ് മൈക്കിള്‍ മൂര്‍. ഓഹിയോയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ചിത്രം പുറത്ത് വരുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രാഷ്ട്രീയത്തിനും വിവാദങ്ങള്‍ക്കും തെല്ലും അപരിചിതനല്ല മൂര്‍. അമേരിക്കയിലെ തോക്ക് സംസ്കാരത്തെക്കുറിച്ച് ബൗളിംഗ് ഫാര്‍ കൊളംബിയന്‍ എന്ന പേരില്‍ എടുത്ത ചിത്രമാണ് ഇദ്ദേഹത്തിന് ഒാസ്കാര്‍ നേടിക്കൊടുത്തത്. ഇറാഖ് യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ച ജോര്‍ജ് ഡബ്ല്യു ബുഷിനെതിരെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
പിന്നീട് ബുഷിനെ കുറിച്ച് ഫാരെന്‍ഹീറ്റ് 9/11എന്ന ചിത്രവും അദ്ദേഹം ചെയ്തു. സിക്കോ എന്ന പേരില്‍ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ചുളള ചിത്രവും എടുത്തിട്ടുണ്ട്. അമേരിക്കയുടെ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി വെയര്‍ ടു ഇന്‍വെയ്ഡ് എന്ന ചിത്രവും അദ്ദേഹം എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: