മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ നാലുപേരെ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. വെമ്പടിയിലെ റഹനാസ്(21), കോളാരിയിലെ ഷാനിദ്(19), ടി. റിയാസ്(24), വെമ്പടിയിലെ റംഷാദ് എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.
കേസില്‍ മട്ടന്നൂര്‍ സ്വദേശി നൗഷാദ്, മട്ടന്നൂര്‍ പരിയാരം സ്വദേശിയായ ഷഫീക്ക് എന്നിവരെ നേരത്തെ കോടതി റിമാന്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ഷെരീഫ് ഗള്‍ഫിലായതിനാല്‍ ഇയാളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും സമാന്തര കോളേജില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയും പീഡിപ്പിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. യുവാക്കള്‍ വിദ്യാര്‍ഥിനികളെ സ്കൂള്‍ പരിസരത്തേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനയില്‍ വിദ്യാര്‍ത്ഥിനികള്‍ പിഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സി.ഐ ഷജു ജോസഫ്, എസ്.ഐ എം.പി. വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: