ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് തിടങ്ങയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കാടുപിടിച്ച പ്രദേശത്ത് പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്തു വനപാലകസംഘം പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി പരിസരവാസികളില്‍ ഒരാള്‍ ഇതുവഴി പോകവേ പുലിയെ കണ്ടു എന്ന വിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ ഈ മേഖലയില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഉറപ്പുള്ള ഭൂമിയായതിനാല്‍ ഇവര്‍ക്ക് കാല്‍പ്പാടുകളൊന്നും കണ്ടെത്താനായില്ല. ആറളം വനമേഖലയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലത്തിലാണ് ഇപ്പോള്‍ പുലിയെ കണ്ടെത്തി എന്ന് പറയുന്ന പ്രദേശം. വനം ഡെപ്യൂട്ടി റേഞ്ചര്‍ വി.രതീശിന്റെ നേതൃത്വത്തിലുള്ള ക്വിക്ക് റസ്പോന്‍സ് ടീം അംഗങ്ങളാണ് പരിശോധനക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: