കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമിസംഘങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകള്‍ക്കും നേരെ നടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചും പിണറായിയിലെ രമിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, അക്രമത്തില്‍ നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, നിയമവാഴ്ച ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇന്ന് രാവിലെ കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും. ധര്‍ണ്ണക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും നാളെ നടക്കും. ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ധര്‍ണ്ണ നടത്തുന്നത്. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ഗോപാല്‍ഷെട്ടി എംപി എന്നിവര്‍ പരിപാടികളില്‍ സംബന്ധിക്കും.
പയ്യന്നൂര്‍, പിണറായി, വേങ്ങാട് തുടങ്ങി ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ നാലര മാസത്തിനുളളില്‍ നൂറോളം വീടുകളാണ് സിപിഎമ്മുകാര്‍ തകര്‍ത്തത്. തലചായ്ക്കാനിടമില്ലാതെ പലരും സ്വന്തം വീട് വിട്ട് മറ്റ് പ്രദേശങ്ങളിലെ ബന്ധുവീടുകളിലും മറ്റും കഴിഞ്ഞു കൂടുകയാണ്. തകര്‍ക്കപ്പെട്ട ഒട്ടുമിക്ക വീടുകളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വീടുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: