മൂവാറ്റുപുഴ: കുറുപ്പംപടി കൊമ്പനാട് മാമന് എസ്റ്റേറ്റിലെ സൂപ്രവൈസറായിരുന്ന ടിനുതോമസ് കൊലക്കേസിലെ പ്രതി സുനില്‍(45) കുറ്റക്കാരനല്ലെന്ന് മൂവാറ്റുപുഴ അഡീഷണല്‍ സെഷന് കോടതി.
2012 ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. മാമന് എസ്റ്റേറ്റിലെ സൂപ്രവൈസര്‍ ടിനുതോമസിനെയാണ് എസ്റ്റേറ്റ് മുറ്റത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുളക്കകുടി ബിജുവാണ് ആദ്യം മൃതദേഹം കണ്ടത്.
കുറുപ്പംപടി പോലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിയാഞ്ഞതിനാല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്, പ്രതിയുടെ കുറ്റസമ്മതമൊഴി, 50 സാക്ഷിമൊഴികള്‍ എന്നിവയുള്‍പ്പെട്ട കുറ്റപത്രം കോടതിയില്‍ നല്കി. സയന്റിഫിക് വിദഗ്ദ്ധര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരേയും കുറ്റപത്രത്തില്‍ സാക്ഷികളാക്കിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കുറ്റപത്രം. പ്രതി എസ്റ്റേറ്റിലൂടെ നടക്കുന്നതിനെ തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നും തന്റെ വാക്കത്തികൊണ്ട് മരിച്ച ടിനുവിന്റെ കഴുത്തിലും മുതുകിലും മാരകമായി വെട്ടിയെന്നും കൃത്യത്തിന്ശേഷം ഉപയോഗിച്ച വാക്കത്തി കഴുകികളഞ്ഞുവെന്നും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ക ത്തിച്ച് കളഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സാക്ഷിമൊഴികള്കൊണ്ടോ, സാഹചര്യതെളിവുകൊണ്ടോ പ്രതി കുറ്റംചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെ ന്ന് കണ്ടെത്തിയ കോടതി പ്രതി കുറ്റക്കാരനല്ലെന്ന് വിധിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ.വി.കെ. ഷമീര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: