മൂവാറ്റുപുഴ: കൊല്ലപ്പെട്ട ജിഷയുടെ മാതാവില്‍നിന്നും സഹോദരിയില്‍നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനെതുടര്‍ന്ന് നവംബര്‍ 3ന് ഹര്‍ജി മാറ്റി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്കുവാനും ആര്‍ഡിഒ എന്‍.ജി. രാമചന്ദ്രന് തീരുമാനിച്ചു.
ജിഷയുടെ പിതാവ് പാപ്പു മൂവാറ്റുപുഴ ആര്‍ഡിഒയ്ക്ക് നല്കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയിട്ടും ഭാര്യയും മകളും ഹാജരായില്ല. ജിഷ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ച ആനുകൂല്യങ്ങളില്‍ തനിക്ക് അര്‍ഹമായത് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മുതിര്‍ന്ന പൗരന്മാരുടേയും മാതാപിതാക്കളുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമ പ്രകാരം ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നലെ പരിഗണിച്ചുവെങ്കിലും ഭാര്യ രാജേശ്വരിയും മകള്‍ ദീപയും ഹാജരായില്ല. ഇതേതുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
മൂവാറ്റുപുഴ ആര്‍ഡിഒ മുമ്പാകെ 19ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹര്‍ജി പരിഗണിച്ചപ്പോള്‍ പാപ്പു മാത്രം ഹാജരാകുകയും ഇദ്ദേഹത്തിന്റെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ജിഷ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്ത് ലക്ഷം രൂപ അനുവദിക്കുകയും വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിതാവായ തനിക്ക് ആനുകൂല്യങ്ങളൊന്നും നല്‍കാതെ ലഭ്യമായ പണവും മറ്റും ദുരുപയോഗം ചെയ്യുന്നുവെന്നാണ് പാപ്പുവിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: