ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 40 പണ്ഡിറ്റുകളെ കൊന്നൊടുക്കുകയും മെഹബൂബ മുഫ്തിയുടെ സഹോദരിയെ തട്ടിക്കൊണ്ടു പോകുകയും ചെയ്ത കൊടുംഭീകരന് അഹമ്മദ് സര്‍ഗാര്‍ ഭാരതത്തിലേക്ക്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇയാളെ പുതിയ ദൗത്യമേല്‍പ്പിച്ചത്.
അല്‍ ഉമര്‍ മുജാഹിദ്ദീനിന്റെ നേതാവായിരുന്നു ഇയാള്‍. കാന്ധഹാര്‍ വിമാനറാഞ്ചലിനെത്തുടര്ന്ന് മൗലാനാ മസൂദ് അസറിനൊപ്പം വിട്ടയച്ച ഭീകരരില്‍ ഒരുവനാണ്. മസൂദ് പാക്കിസ്ഥാനിലെത്തി ജെയ്ഷെ മുഹമ്മദ് രൂപീകരിച്ചപ്പോള്‍ സര്ഗാറിനോട് കുറച്ചുകാലം മാറിനില്ക്കാനായിരുന്നു ഐഎസ്ഐ നിര്‍ദ്ദേശിച്ചിരുന്നത്.
ജമ്മുകശ്മീരില്‍ ഭീകരപ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഐഎസ്ഐ ഇയാളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന ഇയാള്‍ ആപല്‍ക്കാരിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
92ല്‍ അറസ്റ്റിലായ ഇയാളെ 99ല്‍ മോചിപ്പിച്ചിരുന്നു. ജെകെഎല്‍എഫ് എന്ന പഴയ ഭീകരസംഘടനയിലേക്ക് ആള്‍ക്കാരെ റിക്രൂട്ട്ചെയ്തിരുന്ന ഇയാളാണ് അല്‍ ഉമര്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുണ്ടാക്കിയത്. മെഹബൂബ മുഫിതയുടെ സഹോദരി റൂബിയ മുഫ്തിയെ 89ല്‍ തട്ടിക്കൊണ്ടുപോയതും ഇയാളാണ്.
പാക്കധിനിവേശ കശ്മീരില്‍ താമസിക്കുന്ന ഇയാള്‍ മറ്റു ഭീകരസംഘടനകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. അല്‍ബദര്‍, ഇക്വാനുള് മുജാഹിദ്ദീന്‍, അല്‍ ജിഹാദ് തുടങ്ങിയ പുതിയ ഭീകരസംഘടനകളെ നിരീക്ഷിക്കാനും ഐബി സുരക്ഷാ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക്കധിനിവേശ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഇവയെ കശ്മീരില്‍ സജീവമാക്കാനും പാക്കിസ്ഥാന് ആലോചിക്കുന്നുണ്ട്. ലഷ്ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയവക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നുണ്ട്. പുതിയ സംഘടനയാകുമ്പോള്‍ സുരക്ഷാ സൈനികര്‍ക്ക് അവരെ അത്ര പരിചയമുണ്ടാവില്ലെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: