റായ്പ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കഴുതയെന്നു വിളിച്ച ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംഎല്‍എ ആര്. കെ. റായിയെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് ഉത്തരവില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ അടുത്തയാളാണ് റായി. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും പ്രദേശ് കോണ്‍ഗ്രസ് സമിതി യോഗം ശുപാര്‍ശ ചെയ്തു. ഗുന്ദര് ദഹിയില്‍ നിന്നുള്ള എംഎല്‍എയാണ് ആര്. കെ. റായി.
കഴുതയെ കുതിരയെന്ന് വിളിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ നിരീക്ഷണം ശരിയല്ലെന്ന് കോണ്‍ഗ്രസിന് തോന്നുന്നുണ്ടെങ്കില്‍ ഒന്നുകില്‍ പാര്‍ട്ടി അന്ധമാണ്, അല്ലെങ്കില്‍ അന്ധത നടിക്കുകയാണ്, റായി പറഞ്ഞു.
എനിക്ക് ദുഖമൊന്നുമില്ല. ഞാന്‍ യഥാര്‍ഥ വനവാസിയാണ്. ഞാനിപ്പോള്‍ സ്വതന്ത്രനാണ്. കോണ്‍ഗ്രസിന്റെ വനവാസി വിരുദ്ധ സമീപനമാണ് ഇതില്‍ തെളിഞ്ഞത്. മുന്‍പ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന റായി പറഞ്ഞു. അജിത് ജോഗി കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പരിഞ്ഞ് അടുത്തിടെ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. റായി ഇതില്‍ ചേരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: