ജക്കാര്‍ത്ത: ബാലപീഡകരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാത്തവരാക്കുമെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അത് മാറ്റില്ലെന്നും ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് എതിരെ ജോക്കോ നിരവധി കടുത്ത ശിക്ഷാനടപടികള്‍ കൊണ്ടുവന്നിരുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി നശിപ്പിക്കുക, വധശിക്ഷ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഇവ കഴിഞ്ഞാഴ്ച നിയമമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ചിലരില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമത്തെ ശക്തമായി ന്യായീകരിച്ചത്.
മനുഷ്യാവകാശത്തെ നമ്മുടെ ഭരണഘടന ബഹുമാനിക്കുന്നു. എന്നാല്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ കടുത്ത നടപടി തന്നെ വേണം. അതില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. അദ്ദേഹം പറഞ്ഞു. രാസവസ്തു ഉപയോഗിച്ച് ലൈംഗിക ശേഷി നശിപ്പിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: