ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. കേസ് നല്‍കിയത് നിയമവിരുദ്ധമല്ലെന്നും കെജ്രിവാളിന്റെ അപേക്ഷ കഴമ്പില്ലാത്തതിനാലാണ് തള്ളുന്നതെന്നും ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പത്ത് കോടി രൂപ ആവശ്യപ്പെട്ട് ജയ്റ്റ്ലി നല്കിയ സിവില്‍ മാനനഷ്ടക്കേസ് തുടരുമെന്ന് കോടതി വ്യക്തമാക്കി.
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ടായിരിക്കെ ജയ്റ്റ്ലി അഴിമിതി നടത്തിയെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ ആരോപണം. യാതൊരു തെളിവുമില്ലാതെയാണ് കെജ്രിവാളും എഎപി നേതാക്കളും ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചത്.
പ്രസ്താവനകള്‍ തിരുത്താനോ മാപ്പു പറയാനോ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കെജ്രിവാളിനും അഞ്ച് ആപ് നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്ലി കേസ് നല്‍കിയത്. അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ്, രാഖവ് ചന്ദ, ദീപക് ബാജ്പയ് എന്നിവരാണ് മറ്റ് പ്രതികള്‍.
യാതൊരു തെളിവുമില്ലാതെ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന് 2015 ഡിസംബര്‍ 21ന് നല്കിയ പരാതിയില്‍ ജയ്റ്റ്ലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: