വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കവേ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ഏഴു സ്ത്രീകള്‍ ലൈംഗികാരോപണം ഉയര്‍ത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരിയെ ലക്ഷ്യമിട്ട്, ഭര്‍ത്താവ് ബില്‍ ക്ലിന്റണെതിരേ, മുന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ മില്‍വി (ലെസ്ലി ഡെറിക്) ഉയര്‍ത്തിയത് വന്‍ ആരോപണം.
അര്‍ക്കന്‍സാസിലെ ഗവര്‍ണ്ണറായിരിക്കെ, ബില്‍ ക്ലിന്റണ്, പ്രാദേശിക ഐഎല്എംഎന് ടിവി സ്റ്റേഷനില്‍ ന്യൂസ് റിപ്പോര്‍ട്ടറായ തന്നെമൂന്നുവട്ടം ലൈംഗികമായിപീഡിപ്പിക്കാന് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടര്‍ മില്വീയുടെ വെളിപ്പെടുത്തല്‍. 1980ല്‍ ക്ലിന്റണ് ഗവര്ണറായിരിക്കെയുള്ള സംഭവമാണ് 35 വര്‍ഷം കഴിഞ്ഞ് പുറത്തു പറഞ്ഞത്.
സ്റ്റേഷനിലെ ഇടുങ്ങിയ മുറിയില്‍ എഡിറ്റിങ് ജോലിക്കിടെയായിരുന്നു ആദ്യ സംഭവം. മില്‍വി അതു വിശദീകരിക്കുന്നുണ്ട്. ഞാന്‍ വിലക്കി. പിന്നെയും സ്റ്റുഡിയോവില്‍ ശ്രമം ആവര്‍ത്തിച്ചു.
മറ്റൊരിക്കല്‍ താമസിക്കുന്ന വീട്ടിലെത്തി ഏറെനേരം വാതിലില്‍ മുട്ടി. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഞാന്‍ തുറന്നില്ല.
എന്തുകൊണ്ട് ഇത്രനാള്‍ ഇക്കാര്യം പരസ്യമാക്കിയില്ലെന്ന ചോദ്യത്തിന്, മൂന്നു പേരോട് പറഞ്ഞ് ഉപദേശം തേടിയപ്പോള്‍ അവര്‍ വിലക്കിയെന്ന് മില്‍വി പറഞ്ഞു. മോണിക്ക ലവിന്‍സ്കി തന്നെ ക്ലിന്റണ് പീഡിപ്പിച്ച അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ അനുഭവവും വെളിപ്പെടുത്താന്‍ ആലോചിച്ചു. മോണിക്കയെ എങ്ങനെയാണ് ക്ലിന്റണും ഹിലാരിയും കൈകാര്യം ചെയ്തതെന്നു ഞാന്‍ കണ്ടു. അന്നെല്ലാം, ജോലി നഷ്ടമാകാതിരിക്കുക എന്ന ചിന്തയുണ്ടായിരുന്നു. ഇന്ന് കൂടുതല്‍ സ്വാതന്ത്ര്യവും സ്വാശ്രയത്വവും തോന്നുന്നുണ്ട്, അതിനാലാണ് പറയുന്നത്, മില്‍വി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: