തിരുവനന്തപുരം: സ്ഥാനം ഒഴിയണമെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത് പ്രതിപക്ഷം നിയമസഭയില്‍ ക്രമപ്രശ്നമായി ഉന്നയിച്ചു. നിയമസഭ ചേരുന്ന സമയത്ത് നിയമസഭയിലോ മന്ത്രിസഭയിലോ ഈ വിഷയം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മാത്രം ചര്‍ച്ച ചെയ്തത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന ആളാണോ വിജിലന്‍സ് ഡയറക്ടര്‍. ഇ.പി ജയരാജനെതിരെയുള്ള കേസാണോ അദ്ദേഹത്തെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചത്. അതോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കൂട്ടിലടച്ച തത്ത എകെജി സെന്ററിന് ചുറ്റുമാണോ ഇപ്പോള്‍ പറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന്റെ നോമിനിയാണോ വിജിലന്‍സ് ഡയറക്ടറെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം ആരോഗ്യകാരണങ്ങളാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരായില്ല. അതിനാല്‍ ക്രമപ്രശ്നത്തിന് മറുപടി പറഞ്ഞത് മന്ത്രി ബാലനായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണോ രമേശ് ചെന്നിത്തല എന്ന് ചോദിച്ച ബാലന് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസാരിക്കരുതെന്നും പറഞ്ഞു. ജേക്കബ് തോമസിന്റെ കത്ത് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തുവെന്ന് എങ്ങനെ പ്രതിപക്ഷ നേതാവ് അറിഞ്ഞുവെന്നും ബാലന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: