തൃശ്ശൂര്‍: അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂരില്‍ നടന്ന മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഒന്ന് തെരുവ് നായ്ക്കളും മറ്റേത് അഭിഭാഷകരുമാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാല്‍, തെരുവുനായ്ക്കള്‍ക്ക് ചികിത്സയുണ്ട്. അവയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ച് തിരിച്ചുകൊണ്ടുവന്നു വിടുന്നുണ്ട്. അതാണ് തെരുവുനായ്ക്കള്‍ക്കുള്ള ചികിത്സ.
ചിലയിടത്ത് തെരുവുനായ്ക്കളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍, ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്നു തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ അദ്ദേഹം അവരുടെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്ത കോടതികള്‍ അടഞ്ഞ കോടതികളാണ്. കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തരാവസ്ഥയാണുള്ളത്. അഭിഭാഷക അസോസിയേഷന്റെ സഹായം ഇല്ലാതെയും തനിക്ക് ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സെബാസ്റ്റ്യന്‍ പോള്‍ കൈക്കൊണ്ടത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സെബാസ്റ്റ്യന്‍ പോളിനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: