കാസര്‍കോട്: ഷൊര്‍ണ്ണൂര്‍-മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാകും. ഇതോടെ ഇന്ധന ഉപയോഗത്തില്‍ വലിയകുറവ് വരും. പുതിയ ഹ്രസ്വദൂര ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിയും.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വരെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്തിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള 307 കിലോമീറ്റര്‍ പാതയില്‍ ചെറുവത്തൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള 85 കിലോമീറ്ററിലെ പണികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.
മംഗലാപുരത്തിന് സമീപം നേത്രാവതി പാലം വരെ വൈദ്യുതീകരണം പൂര്‍ത്തിയായി. വൈദ്യുതി ബോര്‍ഡിന്റെ സഹകരണത്തോടെ എലത്തൂരും, ചെറുവത്തൂരും നിര്‍മ്മിക്കുന്ന 110 കെ.വി ഭൂഗര്‍ഭ കേബിളിന്റെ പ്രവര്‍ത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ഉപ്പള സബ്സ്റ്റേഷന് ഫെബ്രുവരിയിലും. ഇത്കൂടി കഴിയുന്നതോടെ വൈദ്യുതീകരിച്ച പാതയിലൂടെ ട്രെയിനുകള്‍ പൂര്‍ണ്ണതയോടെ സര്‍വ്വീസ് നടത്തും.
മംഗലാപുരം സെന്‍ട്രലിലും, കങ്കനാടിയിലും യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. അത്യാവശ്യഘട്ടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്കായി മംഗലാപുരത്ത് ഒരു ഇലക്ട്രിക് ലോക്കോ ഷെഡ് കൂടി പണിയാനുള്ള ശ്രമത്തിലാണ് റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: