മുംബൈ: വിവിധ ബാങ്കുകളുടെ, 32 ലക്ഷം എടിഎം കാര്‍ഡുകളുടെ രഹസ്യങ്ങള്‍ ചോര്ന്നിട്ടുണ്ടാകാമെന്ന് കണക്ക്. അടിയന്തരമായി രഹസ്യ നമ്പര്‍ മാറുകയോ പുതിയ കാര്‍ഡ് വാങ്ങുകയോ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
ചൈനയില്‍ കാര്ഡുപയോഗിച്ചതായാണ് പലരുടെയും പരാതികളില്‍നിന്ന് വ്യക്തമാകുന്നതെന്ന് ബാങ്കുകള്‍ വിശദീകരിക്കുന്നു.
ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, യെസ് എന്നീ ബാങ്കുകളുടെ കാര്‍ഡുകളാണ് ദുര്‍വിനിയോഗം ചെയ്തവയില് അധികം. ഇനി ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിയതായി ബാങ്ക് അധികൃതര്‍ ഉറപ്പുപറയുന്നു.
ഏതാനും എടിഎം കാര്‍ഡുകളുടെ പ്രവര്‍ത്തന രഹസ്യം ചോര്‍ന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ സാങ്കേതിക ഉദ്യോഗസ്ഥന് ശിവ്കുമാര്‍ ഭാസിന് പറഞ്ഞു. വൈറസ് ബാധിച്ച ചില എടിഎമ്മുകളില്‍ ഉപയോഗിച്ചപ്പോഴായിരിക്കണം ഈ കാര്‍ഡുകളുടെ സാങ്കേതിക രഹസ്യം ചോര്‍ത്തപ്പെട്ടതെന്ന് ശിവ്കുമാര്‍ സംശയം പറഞ്ഞു.
സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്കാന് എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാന്‍ അക്കൗണ്ടുടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന് നമ്പര്‍ ഇല്ലാതെ ഇടപാടുനടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കി. പുതുതായി വിതരണം ചെയ്യുന്ന കാര്‍ഡുകള്‍ വിവരങ്ങള്‍ ചോര്‍ത്താനാവാത്ത ഇഎംവി സാങ്കേതിക സംവിധാനത്തിലുള്ളതായിരിക്കുമെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മഞ്ജു അഗര്‍വാള്‍ പറഞ്ഞു.
കാര്‍ഡുടമകളോട് പിന് നമ്പര്‍ മാറ്റാന്‍ എച്ച്ഡിഎഫ്സി നിര്‍ദ്ദേശിച്ചു. യെസ് ബാങ്ക്, എല്ലാ അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: