തിരുവനന്തപുരം: യുവാക്കളെയും ഗൃഹനാഥന്മാരെയും കൊന്നൊടുക്കുന്ന സിപിഎം കൊലപാതക രാഷ്ട്രീയം സ്ത്രീകള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വളര്‍ച്ചയില്‍ സമനിലതെറ്റിയ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തടയാനാണ് മഹിളകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍പോലും ക്രമസമാധാനം പാലിക്കാനാകാത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം അക്രമങ്ങള്‍ നടക്കുന്നത്. ആര്‍എസ്എസും ബിജെപിയും ഭാരതം മുഴുവന്‍ ശക്തിയാര്‍ജ്ജിച്ചതും വിവിധ സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള സംഘടനയാണ്. സിപിഎം ആകട്ടെ ഇപ്പോള്‍ കേരളത്തിലേക്ക് ഒതുങ്ങുന്ന പാര്‍ട്ടിയായി മാറി. അതില്‍ വെറളിപൂണ്ട് സമതല തെറ്റിയാണ് അക്രമം നടത്തുന്നത്.
സത്രീകളെ ആദരിക്കപ്പെടുന്ന സംസ്കാരമുള്ള ഭാരതത്തില്‍ വീട്ടമ്മമാരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുന്നു. കൗണ്‍സിലര്‍മാരും കുട്ടികളും വരെ അക്രമത്തിന് ഇരയാകുന്നു. അമ്മമാരുടെ മുന്നിലിട്ട് മക്കളെ വെട്ടിക്കൊല്ലുന്നു. സിപിഎം ആജ്ഞകള്‍ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അക്രമത്തിനെതിരെ അമ്മമാര്‍ക്ക് കറിക്കത്തി എടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എം.ആര്.ഗോപന്, പ്രീത ശ്രീകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി ബിജു.ബി.നായര്‍, കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: