മധുര: പടക്കശേഖരത്തിന് തീപ്പിടിച്ച വിഷപ്പുക ശ്വസിച്ച് 8 പേര് മരിച്ചു. ശിവകാശി വിരുദുനഗര്‍ റോഡില്‍ വണ്ടിയില്‍ നിന്ന് പടക്കക്കെട്ടുകള് ഇറക്കുമ്പോള്‍ പൊട്ടിത്തെറിച്ചു.
ജീവരക്ഷക്ക് തൊട്ടടുത്ത സ്കാന്‍ സെന്ററിന്റെ മുറിയില്‍ കയറി കതകടച്ചവരില് 8 പേരാണ് മരിച്ചത്. ആറു പേര് ജീവനക്കാരാണ്, രണ്ടുപേര്‍ പരിശോധനക്കെത്തിയവരും. മരിച്ചവരില്‍ ആറ് സ്ത്രീകളുണ്ട്.
ജീവനക്കാര്‍ വണ്ടിയില്‍ നിന്ന് പടക്കക്കെട്ട് ഇറക്കുമ്പോള്‍ താഴെ വീണ് പൊട്ടി. പൊട്ടിത്തെറി കേട്ടയുടന്‍ സ്കാന്‍ സെന്ററില്‍ ഉണ്ടായിരുന്നവര്‍ മുറിക്കുള്ളില്‍ കയറി അടച്ചു. അഗ്നിശമന സേനയും രക്ഷാ സംഘവും എത്തിയെങ്കിലും പുകപടലം മൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു.
സ്കാന്‍ സെന്ററിന്റെ മുറിയില്‍ കയറിയവരെ രക്ഷപ്പെടുത്താന്‍ ജനാലകളും വാതിലും തകര്‍ത്തു. 41 പേരെ രക്ഷിക്കനായി. ഒമ്പതു പേര് ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചു. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും ശ്വാസം മുട്ടിയും കരിമരുന്നിന്റെ വിഷപ്പുക ശ്വസിച്ചുമാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
35 പടക്ക ഗോഡൗണുകള്‍ ഈ പ്രദേശത്തുണ്ട്. രക്ഷപ്പെടുത്തിയ 41 പേരില്‍ 15 പേര്‍ക്കേ ബോധമുണ്ടായിരുന്നുള്ളു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ശിവകാശി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ. ശരവണ്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: